• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

2600 വര്‍ഷം മുമ്പും 'നാനോടെക്‌നോളജി'; തമിഴ്‌നാട്ടില്‍ നിന്ന് തെളിവുമായി പുരാവസ്തു ഗവേഷകര്‍

Nov 22, 2020, 10:25 AM IST
A A A

മണ്‍പാത്രങ്ങളിള്‍ പൂശിയ മനുഷ്യനിര്‍മിത നാനോപദാര്‍ഥങ്ങളാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. കാര്‍ബണ്‍ നാനോട്യൂബുകള്‍ കൊണ്ടുള്ള പദാര്‍ഥമാണത്

Scientists Discover Oldest Known Nano-Structures
X

Photo: tnarch.gov.in

ചെന്നൈ: മനുഷ്യനിര്‍മിതമായ നാനോ പദാര്‍ഥങ്ങള്‍, 2600 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നതിന് തെളിവുമായി പുരാവസ്തു ഗവേഷകര്‍. മനുഷ്യര്‍ 'നാനോവിദ്യകള്‍' ഉപയോഗിച്ചതിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയ തെളിവാണ്, തമിഴ്‌നാട്ടിലെ കീലാടി ഉത്ഖനനകേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത്. 

മണ്‍പാത്രങ്ങളിള്‍ പൂശിയ മനുഷ്യനിര്‍മിത നാനോപദാര്‍ഥങ്ങളാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. കാര്‍ബണ്‍ നാനോട്യൂബുകള്‍ കൊണ്ടുള്ള പദാര്‍ഥമാണ് മണ്‍പാത്രങ്ങളില്‍ പൂശിയിട്ടുള്ളതെന്ന്, 'സയന്റിഫിക് റിപ്പോര്‍ട്ട്‌സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 2600 വര്‍ഷം ഈ നാനോപദാര്‍ഥം നിലനിന്നു എന്നത് അത്ഭുതകരമാണ്. 

ഏതു വിദ്യകളുപയോഗിച്ചാകാം ഉന്നത ഊഷ്മാവില്‍ ഈ പാത്രങ്ങള്‍ നിര്‍മിച്ചതെന്ന ചോദ്യം അവശേഷിക്കുന്നു. മനുഷ്യനിര്‍മിത നാനോപദാര്‍ഥങ്ങളുടെ കാര്യത്തില്‍, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയതാണിതെന്ന്, പഠനത്തില്‍ പങ്കെടുത്ത വെല്ലൂര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകന്‍ വിജയാനന്ദ് ചന്ദ്രശേഖരന്‍ പറഞ്ഞു. എ.ഡി. എട്ടാം നൂറ്റാണ്ടില്‍ അല്ലെങ്കില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ഉള്ളവയായിരുന്നു ഇതുവരെ അറിഞ്ഞതില്‍ ഏറ്റവും പഴക്കമേറിയവ.

കാര്‍ബണ്‍ ആറ്റങ്ങള്‍ കൃത്യമായി ക്രമീകരിച്ച നിലയിലാണ് ഈ പദാര്‍ഥങ്ങളില്‍ ഉള്ളത്. മണ്‍പാത്രങ്ങളില്‍ പൂശാനുപയോഗിക്കുന്ന വസ്തുക്കള്‍ സാധാരണയായി കാലാവസ്ഥാമാറ്റങ്ങളില്‍ പെട്ട് നശിക്കാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയവയ്ക്ക് കേടുപാടില്ലെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കാര്‍ബണ്‍ നാനോപദാര്‍ഥങ്ങളുടെ രൂപകല്‍പനയിലെ പ്രത്യേകത കാരണമാവാം 2600 വര്‍ഷത്തോളം അവയ്ക്ക് മാറ്റം സംഭവിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്‍ബണ്‍ നാനോട്യൂബുകള്‍ക്ക് വൈദ്യുത, താപ ചാലകശേഷി കൂടുതലാണെന്ന് തിരുവനന്തപുരം ഐസറിലെ ശാസ്ത്രജ്ഞന്‍ എം.എം.ഷൈജു മോന്‍ പറഞ്ഞു. മണ്‍പാത്രനിര്‍മാണത്തിനിടെ ഉയര്‍ന്ന താപനിലയില്‍ ആകസ്മികമായി ഇവ രൂപപ്പെട്ടതാകാമെന്ന് അദ്ദേഹം പറഞ്ഞു. 

മണ്‍പാത്രങ്ങളില്‍ പൂശാനുപയോഗിച്ച സസ്യസത്ത്, ഉയര്‍ന്ന താപനിലയില്‍ യാദൃശ്ചികമായി നാനോപദാര്‍ഥമായി മാറിയിരിക്കാമെന്ന്, ഗവേഷകര്‍ അനുമാനിക്കുന്നു. പ്രാചീനകാലത്ത് സസ്യങ്ങളുടെ ചാറും സത്തും മറ്റും മണ്‍പാത്രങ്ങളില്‍ പൂശാന്‍ ഉപയോഗിച്ചിരുന്നു. ഇവ 1100-1400 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചുട്ടെടുത്തിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്, അളഗപ്പ യൂണിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനായ രാജവേലു എസ് പറഞ്ഞു. ചൂടാക്കുന്നത് മൂലം മണ്‍പാത്രങ്ങള്‍ക്ക് ദൃഢതയും ഈടും വര്‍ധിച്ചു. അന്നത്തെ ജനങ്ങള്‍ക്ക് കാര്‍ബണ്‍ ഘടനയെ കുറിച്ച് ധാരണയുണ്ടായിരിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘകാല ചരിത്രത്തെ കുറിച്ചുള്ള ഗവേഷണങ്ങളാണ് കീലാടിയിലെ പഠനങ്ങള്‍ക്കുള്ള പ്രാധാന്യം. സംഘകാല സാഹിത്യത്തില്‍ ഉരുക്ക് നിര്‍മാണത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഇരുമ്പ് യുഗം നിലനിന്നിരുന്നതായുള്ള വാദം ദൃഢപ്പെടുത്തുന്നതാണ് ഈ ഖനനങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. പുരാതനകാലഘട്ടത്തിലെ നിര്‍മാണപ്രക്രിയകളെ കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചാല്‍ അത് ആധുനികകാലത്ത് ഉപയോഗപ്രദമാക്കാവുന്നതാണെന്ന് ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ശാരദാ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. 

Content Highlights; Scientists Discover Oldest Known Nano-Structures In Ancient Artifacts In Tamil Nadu

PRINT
EMAIL
COMMENT
Next Story

രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 1.8 കോടി ഡോസ് കോവിഡ് വാക്സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 1.8 .. 

Read More
 

Related Articles

തമിഴ്‌നാട്ടിൽ പത്താം ക്ലാസിന് പൊതുപരീക്ഷയില്ല; എല്ലാവരെയും ജയിപ്പിക്കും
India |
Remote Stories |
ഓഹരി വിപണിയില്‍ ജെല്ലിക്കെട്ട്; രാജ്യം വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു - രാജ്‌നാഥ്
India |
സീറ്റിനായി അടിപിടിയില്ല, തമിഴ്‌നാട്ടിൽ സ്ഥാനാർഥിയാവാൻ പണമടയ്ക്കണം
Videos |
മതത്തിന്റെ അതിരുകള്‍ ഭേദിച്ച തമിഴ്‌നാടന്‍ പ്രണയകഥ
 
  • Tags :
    • Archeology
    • Tamil Nadu
More from this section
covid 19 vaccine
രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 1.8 കോടി ഡോസ് കോവിഡ് വാക്സിന്‍
uddhav thackeray
കേന്ദ്രത്തിനെതിരെ ശബ്ദിച്ചതിന്റെ വിലയാണ് അനുരാഗും തപ്‌സിയും നല്‍കേണ്ടി വന്നത് - ശിവസേന
Sushant singh
സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ 33 പേര്‍ക്കെതിരെ എന്‍സിബി കുറ്റപത്രം
India-Nepal border
അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു
CORONAVIRUS
24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേര്‍ക്ക് കോവിഡ്; 113 മരണം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.