പാർലമെന്റ് മന്ദിരം| Photo: PTI
ന്യൂഡല്‍ഹി: രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. നേരത്തെ ഒക്ടോബര്‍ ഒന്നുവരെ ആയിരുന്നു സഭയുടെ വര്‍ഷകാല സമ്മേളനം നിശ്ചയിച്ചിരുന്നത്. കോവിഡ് 19യുടെ പശ്ചാത്തലത്തിലാണ് സഭാസമ്മേളനം വെട്ടിക്കുറച്ചത്.
കാര്‍ഷിക ബില്ലുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രക്ഷുബ്ധ രംഗങ്ങളായിരുന്നു രാജ്യസഭയില്‍ നടന്നത്. കാര്‍ഷിക ബില്ലിനെ ചൊല്ലി നടത്തിയ പ്രതിഷേധത്തിനു പിന്നാലെ കെ.കെ. രാഗേഷ്, എളമരം കരീം ഉള്‍പ്പെടെയുള്ള എട്ട് എം.പിമാരെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
എട്ട് എം.പിമാരുടെ സസ്‌പെന്‍ഷനു പിന്നാലെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിച്ചു. എന്നാല്‍ ബുധനാഴ്ച തൊഴില്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവ രാജ്യസഭ പാസാക്കി. പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തില്‍ ശബ്ദ വോട്ടോടെ ആയിരുന്നു ഇവ പാസാക്കിയത്.
content highlights: rajyasabha adjourned sina die
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..