രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ | Photo: PTI
ന്യൂഡല്‍ഹി: എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുലിന് അമ്മയോടൊപ്പം പോയി താമസിക്കാമെന്നും അതല്ലെങ്കില്‍ താന്‍ വീട് ഒഴിഞ്ഞുകൊടുക്കാമെന്നും ഖാര്‍ഗെ പറഞ്ഞു. ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള നീക്കത്തെ അപലപിക്കുന്നതായും ഖാര്‍ഗെ പ്രതികരിച്ചു.
മൂന്ന്- നാല് മാസത്തോളം വീടില്ലാതെ കഴിയേണ്ടി വന്ന സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടായിട്ടുണ്ട്. തനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്ന വസതി ലഭിച്ചത് ആറ് മാസങ്ങള്‍ക്ക് ശേഷമാണ്. ഇപ്പോള്‍ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് അപമാനിക്കാനാണ്. ഈ മനോഭാവത്തെ അപലപിക്കുന്നുവെന്നും ഖാര്‍ഗെ വ്യക്തമാക്കി.
അതേസമയം, ഔദ്യോഗിക വസതിയൊഴിയാനുള്ള നിര്‍ദേശം പാലിക്കുമെന്ന് കാണിച്ച് ലോക്‌സഭാ ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. നിലവില്‍ രാഹുല്‍ താമസിക്കുന്ന തുഗ്ലക്ക് ലെയിനിലെ വസതി ഒഴിയാനായിരുന്നു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. നാലു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന നിലയില്‍ വസതിയില്‍ ചെലവഴിച്ച സന്തോഷകരമായ നാളുകള്‍ക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Rahul Gandhi can go live with mother, or I’ll vacate house for him: Mallikarjun Kharge
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..