യോഗി ആദിത്യനാഥ് | Photo: Twitter/ ANI
ലഖ്‌നൗ: ഒരു മാഫിയകള്‍ക്കും കുറ്റവാളികള്‍ക്കും സംസ്ഥാനത്തെ വ്യവസായികളെ ഫോണില്‍ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 700ലേറെ കലാപങ്ങളുണ്ടായപ്പോള്‍ 2017- 23 കാലത്ത് ഒരു കലാപം പോലും ഉണ്ടായില്ലെന്നും നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതാണ് സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ നടത്താനും പുതിയ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാനുമുള്ള ശരിയായ സമയമെന്നും യോഗി പറഞ്ഞു.
ലഖ്‌നൗ, ഹര്‍ദോയി ജില്ലകളില്‍ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്ന ചടങ്ങിലായിരുന്നു യോഗിയുടെ പ്രഖ്യാപനം. പി.എം. മിത്ര പദ്ധതി പ്രകാരമാണ് ഇരു ജില്ലകളിലും ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നത്.
പോലീസ് കസ്റ്റഡിയിലിരിക്കെ മുന്‍ എം.പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും വെടിയേറ്റ് മരിച്ചതിന്റെ വിവാദങ്ങള്‍ അവസാനിക്കും മുമ്പാണ് യോഗിയുടെ പ്രസ്താവന. സംഭവത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പോലീസ് വലയം മറികടന്ന് ഒരാള്‍ കൊല്ലപ്പെടുന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ സാധാരണക്കാരുടെ അവസ്ഥയെന്താകുമെന്ന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: No mafia or criminal threaten industrialists Uttar Pradesh Chief Minister Yogi Adityanath


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..