ട്രെയിനപകടം നടന്ന ബാലസോറിലെ ദൃശ്യങ്ങൾ, രാഹുൽ ഗാന്ധി | ഫോട്ടോ: ANI, AFP
ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 275 ജീവനുകള്‍ നഷ്ടമായിട്ടും ഉത്തരാവാദിത്വം ഏറ്റെടുക്കാനാരുമില്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിസര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. റെയില്‍വെ മന്ത്രി രാജിവെക്കാൻ പ്രധാനമന്ത്രി നിര്‍ദ്ദേശിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
275 ജീവനുകള്‍ നഷ്ടമായിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. അതിദാരുണമായ ഒരു ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒളിച്ചോടാനാവില്ല. റെയില്‍വെ മന്ത്രിയോട് ഉടനടി രാജി സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണം, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ, ആം ആദ്മി, ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികളും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ ആഡംബര ട്രെയിനുകള്‍ക്കു മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും സാധാരണക്കാരായ ജനങ്ങളെ അവഗണിക്കുകയാണെന്നും അതിന്റെ ഫലമാണ് ഒഡിഷ ദുരന്തമെന്നും സി.പി.എം നേതാവ് ബിനോയ് വിശ്വം ആരോപിച്ചു. റെയില്‍വെ മന്ത്രി രാജിവെക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Content Highlights: rahul gandi demands railway ministers resignation on odisha train accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..