നിതിൻ ഗഡ്കരി | Photo: PTI
ബറൂച്ച്: യൂട്യൂബില്‍ നിന്ന് തനിക്ക് വരുമാനമായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ലക്ചര്‍ വീഡിയോകളില്‍ നിന്നാണ് ഈ ഇനത്തില്‍ പണം ലഭിക്കുന്നതെന്ന് അദ്ദേഹം പൊതുപരിപാടിക്കിടെ വ്യക്തമാക്കി.
കോവിഡ് കാലത്ത് ഔദ്യോഗിക കാര്യങ്ങള്‍ക്ക് പുറമേ താന്‍ രണ്ട് കാര്യങ്ങള്‍ ചെയ്തിരുന്നു. ഒന്ന് പാചകം ചെയ്യാന്‍ ആരംഭിച്ചു. രണ്ടാമത്തേത് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ സര്‍വകലാശാലകളിലെ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ക്ലാസ്സുകള്‍ എടുക്കുകയും അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം ഉയരുകയും മാസത്തില്‍ നാല് ലക്ഷം രൂപ വരെ തനിക്ക് ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗഡ്കരി വിശദീകരിച്ചു. ആയിരത്തോളം ലക്ചര്‍ വീഡിയോകളാണ് ഗഡ്കരി തന്റെ അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരിക്കലും മതിയായ അഭിനന്ദനം ലഭിക്കാറില്ലെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച ഗതാഗത സംവിധാനങ്ങളും തൊഴിലവസരങ്ങളും ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തെ റോഡ് നിര്‍മാണങ്ങളും ചുമതലയുള്ള കണ്‍സള്‍ട്ടന്‍സികളേയും കോണ്ട്രാക്ടര്മാരേയും കേന്ദ്രഗതാഗത വകുപ്പ് നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബറൂച്ചിലെ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ നിര്‍മാണം സന്ദര്‍ശിച്ച് വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Nitin Gadkari Gets ₹ 4 Lakh Royalty Per Month For YouTube Lecture Videos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..