നവ്ജോത് സിങ് സിദ്ദു ജയിൽമോചിതനായി പുറത്തേക്ക് വരുന്നു | Photo : PTI
പട്യാല (പഞ്ചാബ്): പത്ത് മാസത്തെ ജയില്‍ വാസത്തിനുശേഷം പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദു മോചിതനായി. 1988 ല്‍ ഗുര്‍ണാം സിങ് എന്ന 65-കാരന്‍ കൊല്ലപ്പെട്ട കേസില്‍ ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് സിദ്ദു ജയിലിലായത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകാന്‍ രണ്ടുമാസംകൂടി ബാക്കിനില്‍ക്കെയാണ് മോചനം.
പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെതന്നെ സിദ്ദു ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനമുന്നയിച്ചു. രാജ്യത്ത് ജനാധിപത്യമില്ലെന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നു. രാജ്യത്ത് ഏകാധിപത്യം വരുന്നതോടെ വിപ്ലവവും ഉയര്‍ന്നുവരും. ആ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ഗാന്ധിയെന്ന് സിദ്ദു പറഞ്ഞു.
Content Highlights: Navjot Singh Sidhu Walks Out After 10 Months In Jail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..