കമൽനാഥ് |ഫോട്ടോ:PTI
ഇന്ദോർ: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും കയറിയ സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് 10 അടി താഴ്ചയിലേക്ക് പതിച്ചു. ആർക്കും പരിക്കില്ല. നേതാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജിതു പട്വാരി, സജ്ജന്‍ സിങ് വര്‍മ, വിശാല്‍ പട്ടേല്‍, വിനയ് ബാകലിവാല്‍ തുടങ്ങിയ നേതാക്കളായിരുന്നു കമല്‍നാഥിനൊപ്പം ഉണ്ടായിരുന്നത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അമിതഭാരം മൂലമാണ് അപകടം സംഭവിച്ചതെന്നും സംഭവം നടന്ന ഡി.എന്‍.എസ് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. മുകളില്‍ നിന്ന് ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുമ്പോള്‍ ഒരു ഡസനോളം ആളുകള്‍ അതിലുണ്ടായിരുന്നു. ഒപ്പം ലിഫ്റ്റിന്റെ ഡോറുകളും ജാമായി.
ഞായറാഴ്ചയായിരുന്നു സംഭവം. മുന്‍ മന്ത്രി രമേശ്വര്‍ പട്ടേലിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയതാണ് കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും. മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായിട്ടാണ് നേതാക്കള്‍ ലിഫ്റ്റില്‍ കയറിയത്. എന്നാല്‍ ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ലിഫ്റ്റ് വീണയുടനെ കമാല്‍ നാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താഴേക്ക് ഓടിയെത്തി. താഴത്തെ നിലയിലേക്ക് പതിച്ചുനിന്ന ലിഫ്റ്റിന്റെ വാതിലുകളും തുറക്കാന്‍ സാധിക്കാതെ കുടുങ്ങി. ലിഫ്റ്റ് എഞ്ചിനീയറെ വിളിക്കുകയും കമാല്‍ നാഥ് ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളെയും ലിഫ്റ്റിന്റെ വാതില്‍ തകര്‍ത്ത് രക്ഷപ്പെടുത്തുകയുമായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സംഭവത്തില്‍ അഡീഷണല്‍ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..