മങ്കിപോക്സ്: വാക്സിന്‍ വിതരണത്തില്‍ ഇന്ത്യ ഏറെ പ്രാപ്തം, അവസരം നല്‍കണം- ലോകാരോഗ്യസംഘടന


2 min read
Read later
Print
Share

Photo: AP

ന്യൂഡല്‍ഹി: മങ്കിപോക്‌സ് വ്യാപനത്തിന്റെ ആരംഭം ഒരു അപായസൂചനയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യശാസ്ത്രജ്ഞ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍. ഭീതിദമായ രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലിനെതിരെ സദാ ജാഗരൂകരായിരിക്കാന്‍ ഈ രോഗവ്യാപനം നമ്മെ ഓര്‍മിപ്പിക്കുന്നതായി അവര്‍ പറഞ്ഞു. 1979-1980 മുതല്‍ വസൂരിക്കെതിരെയുള്ള വാക്‌സിനേഷന്‍ പരിപാടികള്‍ നിര്‍ത്തിവെച്ചത് വൈറസ് വ്യാപനത്തിന് വീണ്ടുമൊരു അവസരം കൂടി ഒരുക്കിയതായും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഓര്‍ത്തോപോക്‌സ് ജനുസ്സില്‍ പെട്ട വൈറസാണ് മങ്കിപോക്‌സിന് കാരണമാകുന്നത്. വസൂരിയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് മങ്കിപോക്‌സിനും ഉള്ളത്. 1980 ല്‍ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടതായി കരുതപ്പെടുന്ന രോഗമാണ് വസൂരി. അതിനാല്‍ തന്നെ വസൂരിക്കെതിരെയുള്ള ആഗോള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പിന്നീട് നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

വസൂരിയുടെ പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്‌സിന്‍ മങ്കിപോക്‌സിനെതിരെ ഫലപ്രദമാണെന്ന് ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എങ്കിലും പുതിയ വാക്‌സിനുകള്‍ വികസിപ്പിച്ചു വരികയാണ്. അവയില്‍ ഒരെണ്ണത്തിന് മങ്കിപോക്‌സിനെതിരെ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. വസൂരിക്കെതിരെയുള്ള വാക്‌സിനുകള്‍ മങ്കിപോക്‌സിനെതിരെ ഫലപ്രദമാണെങ്കിലും കൂടുതല്‍ പഠനം ഈ വിഷയത്തില്‍ ആവശ്യമാണെന്ന് സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

'വസൂരിക്കെതിരെ ഇന്ന് നമ്മുടെ പക്കലുള്ളത് രണ്ട്, മൂന്ന് തലമുറ വാക്‌സിനുകളാണ്. പക്ഷെ അവയുടെ അളവ് പരിമിതമാണ്. മങ്കിപോക്‌സ് പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഉപയോഗിക്കാനായി രാജ്യങ്ങള്‍ അവ പൂഴ്ത്തിവെക്കാം. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി പുതിയൊരു വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ കണക്കുകള്‍ നമുക്ക് ലഭ്യമല്ല. വാക്‌സിന്റെ സ്റ്റോക്കിനെ കുറിച്ച് അടിയന്തരമായി നമുക്ക് കണക്കുകള്‍ കിട്ടേണ്ടതുണ്ട്', സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് മരുന്ന് കുപ്പികളിലാക്കുന്നതിനും മാര്‍ക്കറ്റിലെത്തിക്കുന്നതിനും അവസരം നല്‍കിയാല്‍ നിലവിലുള്ള വസൂരി വാക്‌സിനുകള്‍ തടസമില്ലാതെ ലഭ്യമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ ഇന്ത്യ ഏറെ പ്രാപ്തമാണെന്നും അതിനാല്‍ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ മുഖ്യപങ്കാളിത്തം വഹിക്കാനാവുമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദത്തിനേക്കാള്‍ തീവ്രമാണോ മങ്കിപോക്‌സ് വൈറസെന്ന ചോദ്യത്തിന് രണ്ട് വൈറസുകളും തികച്ചും വ്യത്യസ്തമാണെന്ന് അവര്‍ മറുപടി നല്‍കി. കോവിഡിനോളം വ്യാപനശേഷി മങ്കിപോക്‌സിനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Monkeypox, Wake-Up Call, WHO, Dr Soumya Swaminathan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mavelikkara murder

1 min

ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്; ലക്ഷ്യംവച്ചവരില്‍ പോലീസ് ഉദ്യോഗസ്ഥയും

Jun 9, 2023


Opposition

2 min

ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥി; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

Jun 8, 2023


petrol

1 min

നഷ്ടം ഏറെക്കുറെ നികത്തി എണ്ണ കമ്പനികള്‍; പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Jun 8, 2023

Most Commented