
പ്രതീകാത്മക ചിത്രം | Photo: ANI
ഗുവാഹത്തി: രാജ്യത്ത് വീണ്ടും പ്രതിസന്ധി തീർത്ത് അസം - മിസോറം അതിർത്തി തർക്കം. മിസോറമിലെ നിർമ്മാണ തൊഴിലാളിയെ അസം പോലീസ് തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി മിസോറം രംഗത്തെത്തിയതോടെയാണ് വീണ്ടും തർക്കം രൂക്ഷമാകുന്നത്.
മിസോറമിലെ ഐറ്റ്ലാങ് പ്രദേശത്താണ് സംഭവം. നിർമ്മാണ തൊഴിലാളിയും മിസോറം സ്വദേശിയുമായ ലാൽ നരമ്മാവിയയെ തോക്കിൻ മുനയിൽ നിർത്തി കണ്ണ് കെട്ടി അസം പോലീസ് തട്ടിക്കൊണ്ട് പോയി എന്നാണ് കൊലസിബ് ജില്ലാ അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കിയത്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അസം - മിസോറം അതിർത്തി തർക്കം രൂക്ഷമാവുകയാണ്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ലാൽ നരമ്മാവിയയും സഹപ്രവർത്തകരും റോഡ് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എം.ഇസഡ് - 05 എ - 4464 രജിസ്ട്രേഷൻ നമ്പറുള്ള മണ്ണു മാന്തിയ യന്ത്രം ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം നടത്തുന്നതിനിടെയായിരുന്നു സംഭവമെന്നും മണ്ണു മാന്ത്രി യന്ത്രത്തിന് അസം പോലീസ് കേടുപാടുകൾ വരുത്തിയെന്നും കത്തിൽ പറയുന്നു.
Content Highlights: Mizoram Alleges Assam Police Of Kidnapping Construction Worker From Disputed Border
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..