
ഖുശ്ബു സുന്ദർ | twitter.com|khushsundar
ചെന്നൈ: ബിജെപി പാളയത്തിലേക്ക് ചേക്കേറിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഖുശ്ബു. വിവേകമുളള സ്ത്രീകളെ കോണ്‍ഗ്രസിന് വേണ്ട, സത്യം പറയാന്‍ പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്ര്യം ഇല്ലെന്നും ഖുശ്ബു കുറ്റപ്പെടുത്തി. തന്റെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ചില നേതാക്കളുടെ അഭിപ്രായപ്രകടനത്തെ മാനസിക വൈകല്യമാണെന്നാണ് ഖുശ്ബു വിശേഷിപ്പിച്ചത്.
ചില നേതാക്കള്‍ തന്നെ അടിച്ചമര്‍ത്തുകയാണെന്നും അനാവശ്യമായ അധികാരം സ്ഥാപിക്കുന്നുവെന്നും നേരത്തേയും ഖുശ്ബു ആരോപിച്ചിരുന്നു. കോണ്‍ഗ്രസില്‍ നീതിപൂര്‍വമാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പാര്‍ട്ടി തന്നോട് ബഹുമാനം കാണിച്ചില്ല. കോണ്‍ഗ്രസിന് വിവേകമുള്ള സ്ത്രീകളെ വേണ്ട. തന്നെ ഒരു താരം എന്ന നിലയില്‍ മാത്രമാണ് കാണുന്നത് എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ഇത് തന്നെ പാര്‍ട്ടിയുടെ മോശം മനസ്ഥിതിയെ വെളിപ്പെടുത്തുന്നു. സത്യം പറയാന്‍ പോലും അവസരമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത്തരമൊരു പാര്‍ട്ടിക്ക് എങ്ങന സമൂഹത്തിന് വേണ്ടി നല്ലത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഖുശ്ബു ചോദിച്ചു.
പ്രതിപക്ഷമെന്ന നിലയില്‍ താന്‍ ബിജെപിയെ പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ അത് എതിര്‍ക്കാന്‍ വേണ്ടി മാത്രമുള്ള എതിര്‍പ്പായിരുന്നില്ല. പ്രധാനമന്ത്രി ചെയ്തിരുന്ന ചില കാര്യങ്ങളെ താന്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ വിദ്യാഭ്യാസ നയത്തെ താന്‍ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. അത് പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതിന് താന്‍ രാഹുല്‍ ഗാന്ധിയോട് ക്ഷമ ചോദിച്ചിരുന്നു. വെറും കളിപ്പാവയായി നില്‍ക്കുകയെ എല്ലാത്തിനും തലകുലുക്കുന്ന റോബോട്ടോ ആയി നില്‍ക്കാതെ വാസ്തവമാണ് താന്‍ എപ്പോഴും പറഞ്ഞിരുന്നത് എന്നും ഖുശ്ബു പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസില്‍ നിന്നും ഖുശ്ബു പുറത്തേക്ക് പോയത് പാര്‍ട്ടിയേയോ തമിഴ്നാട്ടില്‍ അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനേയോ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ പ്രതികരിച്ചത്.
2014ലാണ് ഡിഎംകെ വിട്ട് ഖുശ്ബു കോണ്‍ഗ്രസിലെത്തിയത്. സ്വന്തം വീട്ടിലെത്തിയ പ്രതീതി എന്നായിരുന്നു ഖുശ്ബു എന്ന് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുകയും ജനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയും കോണ്‍ഗ്രസ് ആണെന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ ഖുശ്ബു പ്രതികരിച്ചത്.
Content Highlights: Mentally Retarded says Khushbu Sundar Slams Congress After Joining BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..