മായാവതി |ഫോട്ടോ:എ.എൻ.ഐ
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രാഹ്മണരെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണവുമായി ബി.എസ്.പി. ബ്രാഹ്മണര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും സമുദായത്തെ ഉണര്‍ത്തുന്നതിന് അടുത്ത ആഴ്ച അയോധ്യയില്‍ നിന്ന് തന്റെ പാര്‍ട്ടി പ്രചാരണം ആരംഭിക്കുമെന്നും മായാവതി പറഞ്ഞു.
'അടുത്ത തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണ സമുദായത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാന്‍ ബിജെപിക്കാവില്ല. ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ ജൂലായ് 23-ന് അയോധ്യയില്‍ ബ്രാഹ്മണ സമൂഹത്തെ ഉണര്‍ത്തുന്നതിന് ഒരു പ്രചാരണം ആരംഭിക്കും. ബിഎസ്പി ഭരണത്തിന് കീഴില്‍ അവരുടെ താത്പര്യങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് നല്‍കും' മായാവതി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കര്‍ഷകരുടെ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗ മനോഭാവം സങ്കടകരമാണ്. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിച്ചു. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..