പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ
ഗുവാഹത്തി: മണിപ്പുരില്‍ കലാപകാരികള്‍ ആംബുലന്‍സിന് തീയിട്ടു. അക്രമത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന എട്ടു വയസ്സുകാരനും അമ്മയും ഉള്‍പ്പടെ മൂന്നു പേര്‍ വെന്തുമരിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വെടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയായിരുന്നു അക്രമികൾ ആംബുലന്‍സിന് തീകൊളുത്തിയത്.
ഇംഫാലിന്റെ പടിഞ്ഞാറന്‍ മേഖലയായ ഇറോയ്‌സെംബയിലാണ് ദാരുണമായ സംഭവമുണ്ടായത്. എട്ടു വയസ്സുകാരനായ ടെണ്‍സിങ് ഹാങ്‌സിങ്, അമ്മ മീന ഹാങ്‌സിങ്, ഇവരുടെ ബന്ധുവായ ലിഡിയ ലൗരേംബാം എന്നിവരാണ് കൊല്ലപ്പെട്ടത്.
ടെണ്‍സിങിന്റെ അമ്മ മെയ്തി വിഭാഗക്കാരിയും അച്ഛന്‍ കുക്കി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. കുടുംബം അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു. അവിടെ ഉണ്ടായ വെടിവെപ്പില്‍ ടെണ്‍സിങിന്റെ തലയ്ക്കു വെടിയേറ്റു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് കലാപകാരികള്‍ ആംബുലന്‍സിന് തീയിട്ടത്.
ക്യാമ്പില്‍ നിന്ന് പരിക്കേറ്റ കുട്ടിയുമായി പോയ ആംബുലന്‍സിന് കുറച്ചു ദൂരം അസം റൈഫിള്‍സ് സുരക്ഷയൊരുക്കിയിരുന്നു. പിന്നീട് പോലീസ് സുരക്ഷയേറ്റെടുത്തു. എന്നാല്‍ സംഘടിച്ചെത്തിയ കലാപകാരികളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെവരികയായിരുന്നു.
ഏറ്റുമുട്ടലുണ്ടായ ദുരിതാശ്വാസ ക്യാമ്പിലും പ്രദേശത്തും സുരക്ഷ ശക്തമാക്കിയതായി അസം റൈഫിള്‍സ് അറിയിച്ചു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയത് അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി.
Content Highlights: manipur violence, 8 year old and mother killed after mob sets ambulance on fire


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..