ഡിപിംൾ യാദവ് | Photo: UNI
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിപിംള്‍ യാദവ് വിജയത്തിലേക്ക്. 1,70,000ത്തിലേറെ വോട്ടുകള്‍ക്ക് ബി.ജെ.പി. സ്ഥാനാര്‍ഥി രഘുരാജ് സിങ് ശാക്യയെ പിന്നിലാക്കിയാണ് ഡിപിംള്‍ വിജയം ഉറപ്പിച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് അന്തരിച്ചതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
മുലായത്തിന്റെ മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിപിംള്‍ യാദവ്. 53.89 ശതമാനമായിരുന്നു ഇവിടെ പോളിങ്. പോള്‍ ചെയ്യപ്പെട്ടതില്‍ 60 ശതമാനത്തിലേറെ വോട്ടുകള്‍ ഡിപിംള്‍ യാദവ് നേടി. മൂന്നാമത് ഇവിടെ നോട്ടയാണ്. 1996 മുതല്‍ വിവിധ അവസരങ്ങളിലായി നാല് തവണയാണ് മുലായം മെയിന്‍പുരിയെ ലോക്സഭയില്‍ പ്രതിനിധീകരിച്ചത്.
ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദളും സമാജ്വാദി പാര്‍ട്ടിയും മുന്നേറുകയാണ്. ഖതൗലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദളിന്റെ മദന്‍ ഭയ്യ മുന്നേറുമ്പോള്‍ രാംപുരില്‍ എസ്.പി. നേതാവ് മുഹമ്മദ് അസിം രാജ മുന്നേറ്റം തുടരുകയാണ്.
Content Highlights: mainpuri lok sabha constituency dimple yadav mulayam singh yadav general election
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..