വേൾഡ് റസലിങ് എന്റടെയിന്മെന്റിന്റെ ലാഡർ മാച്ചിനു സമാനമായ ലൈവ് സ്ട്രീമിങ് വീഡിയോയിൽ ഗാന്ധിജി മണി ബാങ്ക് പെട്ടിയുമായി ഏണിക്കുമുകളിൽ നിൽക്കുന്ന വീഡിയോ ദൃശ്യം
ഹരിപ്പാട്: മഹാത്മാഗാന്ധിയെ ഗുസ്തികഥാപാത്രമായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. വേള്‍ഡ് റസലിങ് എന്റടെയിന്മെന്റ് (ഡബ്ല്യു. ഡബ്ല്യു.ഇ.) ചാമ്പ്യന്‍ഷിപ്പിലെ ഇപ്പോഴത്തെ ലോകചാമ്പ്യന് റോമന്‍ റെയിന്‍സുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണത്. ഗോദയ്ക്കു മുകളില്‍ ഉയരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡര്‍ മാച്ച് എന്ന വിഭാഗത്തിലെ മത്സരമാണു ചിത്രീകരിച്ചിരിക്കുന്നത്.
തോര്‍ത്തും മേല്‍മുണ്ടും ധരിച്ചരീതിയിലാണ് ഗാന്ധിജിയെ കാണിച്ചിരിക്കുന്നത്. എതിരാളി ഗാന്ധിജിയെ ആക്രമിച്ചു വീഴ്ത്തുന്നതും തിരച്ചടിക്കുന്നതുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. ഗോദയില്‍ വലിയ ഏണി ഉപയോഗിച്ചുള്ള പോരാട്ടം ഉള്‍പ്പെടെ ഒന്നര മണിക്കൂറോളം നീളുന്ന സ്ട്രീമിങ്ങാണ്. റോമന്‍ റെയിന്‍സിനെ തോല്‍പ്പിച്ച് ഗാന്ധിജി ഏണിക്കു മുകളില്‍ക്കയറി 'മണി ബാങ്ക്' എന്നെഴുതിയിരിക്കുന്ന പെട്ടി ഉയര്ത്തിപ്പിടിക്കുന്നതോടെയാണു പൂര്‍ത്തിയാകുന്നത്.
മണിപ്പുര്‍ സ്വദേശിയാണ് ഈ ഗെയിം സ്ട്രീം ചെയ്യുന്നതെന്നാണു മനസ്സിലാക്കുന്നത്. ങഞ. ങഋക എന്ന പ്രൊഫൈലിലൂടെയാണ് ഇതു കാണിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ ഈ ഗെയിം 33 ലക്ഷം ആളുകളാണ് കണ്ടത്. 8,300 കമന്റുകളുണ്ട്. ഈ ലൈവ് സ്ട്രീമിങ് നിരോധിക്കണമെന്നും രാജ്യവിരുദ്ധമാണെന്നുമാണ് ബഹുഭൂരിപക്ഷവും കമന്റുകളും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..