പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ
ചണ്ഡീഗഢ്: പഞ്ചാബില്‍ പുതിയ മദ്യനയം നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില വന്‍തോതില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മദ്യനയം ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാകുന്നതോടെ മദ്യത്തിന് 35 ശതമാനം മുതല്‍ 60 ശതമാനംവരെ വില കുറയും.
മദ്യം വാങ്ങാനാവുന്നതിന്റെ പരിധി എടുത്തുകളയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ മദ്യനയം പ്രകാരം ഓരോ മദ്യനിര്‍മാതാക്കള്‍ക്കും പ്രത്യേകം വിതരണക്കാരെ നിയമിക്കും. അവരായിരിക്കും ചില്ലറ വില്‍പനക്കാര്‍ക്ക് മദ്യം എത്തിച്ചുനല്‍കുക. സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധനം പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ബിയറിന്റെ വില ഹരിയാനയിലേതിനേക്കാള്‍ 10-15 ശതമാനം കുറയും. ഇതു പ്രകാരം ഒരു കുപ്പിക്ക് ഇരുപത് രൂപയോളം വിലക്കുറവുണ്ടാകും. നിലവില്‍ പഞ്ചാബില്‍ 700 രൂപയ്ക്ക് വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില 400 രൂപയായി കുറയും.
ഹരിയാനയില്‍ന്നും ചണ്ഡീഗഢില്‍നിന്നും പഞ്ചാബിലേക്കുള്ള അനധികൃത മദ്യക്കടത്ത് തടയുക എന്നതാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മദ്യ കള്ളക്കടത്ത് തടയുന്നതോടെ 40 ശതമാനം വരുമാനം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മദ്യവില്‍പന വര്‍ധിക്കുമെന്നും കഴിഞ്ഞ വര്‍ഷം ലഭിച്ച 6,158 കോടി രൂപയേക്കാള്‍ ഇത്തവണ 9,647.85 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Content Highlights: Liquor Prices in Punjab May Drop By Up To 60% After New Excise Policy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..