Image: NDTV
ന്യൂഡല്‍ഹി: യുവാവിന്റെ കരളില്‍ തറച്ചിരുന്ന കത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എയിംസില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 20 സെന്റിമീറ്റര്‍ നീളമുള്ള കത്തിയാണ് പുറത്തെടുത്തത്. എയിംസില്‍ ഇത്തരത്തിലെ ആദ്യത്തെ ശസ്ത്രക്രിയയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒന്നര മാസം മുമ്പാണ് ഇരുപത്തെട്ടുകാരന്‍ കത്തി വിഴുങ്ങിയത്. വിശപ്പിലായ്മയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് കരളില്‍ തറച്ച നിലയില്‍ കത്തി കണ്ടെത്തിയത്. അതുവരെ യുവാവിന്റെ വീട്ടുകാര്‍ കത്തി വിഴുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല.
പൂര്‍ണമായും കരളില്‍ തറച്ച കത്തി ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ വിദഗ്ധന്‍ ഡോ. എന്‍ ആര്‍ ദാസിന്റെ നേതൃത്വത്തിലാണ് നീക്കിയത്. കത്തി വിഴുങ്ങിയ ഒരാള്‍ രക്ഷപ്പെടുന്ന ആദ്യത്തെ കേസാണിതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സൂചി, പിന്‍, ചൂണ്ടയിലെ കൊളുത്ത് ഇവയൊക്കെയാണ് ഇതിന് മുമ്പ് മൂര്‍ച്ചയുള്ള വസ്തുക്കള്‍ വിഴുങ്ങിയെത്തിയ രോഗികളില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
ഹരിയാനയില്‍ നിന്നെത്തിയ യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നതായും കഞ്ചാവ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസികസംഘര്‍ത്തിനിടെ കത്തി വിഴുങ്ങുകയായിരുന്നുവെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..