അമൃത്പാൽ സിങ്,പഞ്ചാബിലെ അമൃത്പാലിന്റെ വസതിയ്ക്കു മുമ്പിൽ നിലയുറപ്പിച്ച പോലീസ് | Photo: AFP, ANI
അമൃത്സര്‍: ഒളിവില്‍ കഴിയുന്ന വാരിസ് പഞാബ് ദേ തലവനും ഖലിസ്താന്‍ വാദിയുമായ അമൃത്പാല്‍ സിങ് കീഴടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമൃത്പാല്‍ പഞ്ചാബിലെത്തിയെന്നും താമസിയാതെ പോലീസില്‍ കീഴടങ്ങിയേക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ടു ചെയ്തു. സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി അമൃത്പാല്‍ കീഴടങ്ങിയേക്കുമെന്നാണ് വിവരം.
ചൊവ്വാഴ്ച അമൃത്സറിലെത്താന്‍ ഇയാള്‍ ശ്രമം നടത്തുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ വീണ്ടും പോലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസങ്ങളായി അമൃത്പാലിനായുള്ള തിരച്ചില്‍ തുടരുകയാണ്. കീഴടങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ അമൃത്സറിലും സുവര്‍ണ്ണ ക്ഷേത്രത്തിന്റെ പരിസരത്തും മറ്റും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്.
ഇയാളുടെ സഹായികള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരിലുണ്ടെന്ന സൂചനയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുവരെ അമൃത്പാലിന്റെ സഹായികളായ നൂറോളം പേര്‍ പോലീസിന്റെ പിടിയിലായിരുന്നു.
Content Highlights: khalistan, waris punjab de,leader, amritpal singh, arrest, surrender
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..