• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

കലാപം: എഎപി നേതാവ് താഹിര്‍ ഹുസൈനെതിരെ തെളിവുകളുണ്ടെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര

Feb 27, 2020, 08:39 PM IST
A A A
kapil mishra
X

ന്യൂഡല്‍ഹി: വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തുള്ള ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രസ്താവനയാണ് ഡല്‍ഹി കലാപത്തിന് വഴിതെളിച്ചതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ എഎപി നേതാവ്  താഹിര്‍ ഹുസൈനെതിരെ ആരോപണവുമായി കപില്‍ മിശ്ര.

ഡല്‍ഹി കലാപ സമയത്തെ താഹിര്‍ ഹുസൈന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടാല്‍ അക്രമത്തില്‍ എഎപി നേതാക്കളായ സഞ്ജയ് സിങ്ങിനും കെജ്‌രിവാളിനുമുള്ള പങ്കും അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്തുവരുമെന്ന് കപില്‍ മിശ്ര പറയുന്നു.

'കൊലപാതകി ഹുസൈനാണ്. ദണ്ഡുകളും, കല്ലുകളും, ബുളളറ്റുകളും, പെട്രോള്‍ ബോംബുകളും കൈയില്‍ കരുതിയ മുഖംമൂടി ധരിച്ച ആണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന താഹിര്‍ ഹുസൈനെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. താഹിര്‍ തുടര്‍ച്ചയായി എഎപി നേതാക്കളോടും അരവിന്ദ് കെജ്‌രിവാളിനോടും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ വിഭജിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരെയും ടെറസില്‍ പെട്രോള്‍ ബോബുകള്‍ കണ്ടെത്തിയ വീട്ടുകാരനെയും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടണ്ടാക്കുന്ന റോഡിലെ ഉപരോധം നീക്കണമെന്ന് അഭ്യര്‍ഥിച്ച വ്യക്തിയെ തീവ്രവാദിയെന്ന് വിളിക്കുന്നു. ചില ആളുകള്‍ പോലീസിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ഇവരില്‍ നേതാക്കളും ആക്ടിവിസ്റ്റുകളുമുണ്ട്. അക്രമം അവസാനിക്കണം.ഇത് തെറ്റായ മതേതരത്വവും തെറ്റായ ലിബറലിസവുമാണ് - കപില്‍ മിശ്ര പറഞ്ഞു. 

38 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കലാപം നടക്കുന്ന സമയത്ത് ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപകാരികള്‍ക്ക് ഒപ്പമായിരുന്നുവെന്നാണ് ആരോപണം. താഹിര്‍ ഹുസൈന്റെ വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് കലാപകാരികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. 

കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടില്‍ അഭയം നല്‍കിയെന്നും അവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ താഹിര്‍ ഹുസൈന്‍ നിഷേധിച്ചു. 

രാഷ്ട്രീയ എതിരാളികള്‍ തന്നെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്നേപ്പറ്റിയുള്ള വാര്‍ത്തകള്‍ തെറ്റാണ്. കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വഷളാവുകയും കല്ലേറും അക്രമങ്ങളും നടക്കുകയും ചെയ്തു. അതുതന്നെയാണ് ഇവിടെയും നടന്നതെന്നാണ് താഹിര്‍ തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
 
അതേസമയം, കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കാത്തതിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നടപടിയെടുത്തില്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ഉടന്‍ കേസെടുക്കാന്‍ ആവില്ലെന്നും ഡല്‍ഹിയിലെ നിലവിലെ സമാധാനന്തരീക്ഷത്തെ അത് ബാധിക്കുമെന്നാണ് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചത്. 

Content Highlights: Kapil Mishra demands to check on Thahir Hussains phone records

 

PRINT
EMAIL
COMMENT
Next Story

നാല് മേഖലകളിലൊഴികെ ബാക്കി എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കും- മോദി

ന്യൂഡല്‍ഹി: തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും .. 

Read More
 

Related Articles

നിരുപാധികം മാപ്പപേക്ഷിച്ചു; ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരായ മാനനഷ്ടക്കേസ് തീര്‍പ്പാക്കി
News |
News |
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി കൗണ്‍സിലര്‍ സമ്മതിച്ചതായി പോലീസ്‌
Crime Beat |
ഡല്‍ഹി കലാപം: വിവാഹത്തിനായി മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് ഇടക്കാല ജാമ്യം
News |
രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം; താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍
 
  • Tags :
    • Delhi Violence
    • Kapil Mishra
More from this section
pm modi
നാല് മേഖലകളിലൊഴികെ ബാക്കി എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കും- മോദി
supreme court
സ്വാശ്രയ മെഡിക്കല്‍ ഫീസ്: സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും
Mamata banerjee
മോദിയെ കാത്തിരിക്കുന്നത് ട്രംപിന് നേരിടേണ്ടി വന്നതിനെക്കാള്‍ മോശം വിധി - മമത ബാനര്‍ജി
Desraj Mumbai Auto Driver
ആ വിടര്‍ന്ന ചിരിയില്‍ ഇപ്പോള്‍ നിസ്സഹായതയില്ല; റിക്ഷ വീടാക്കിയ ദേസ് രാജിന് ലഭിച്ചത് 24 ലക്ഷം രൂപ
covid vaccine
മാര്‍ച്ച് ഒന്ന് മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.