നിർമ്മല സീതാരാമൻ| Photo: ANI
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരായ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തെ കുറ്റപ്പെടുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ദരിദ്രര്‍ക്കുവേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് അവര്‍ രാജ്യസഭയില്‍ പറഞ്ഞു.
80 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും എട്ട് കോടി പേര്‍ക്ക് സൗജന്യ പാചകവാതകവും കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരുള്‍പ്പെടെ 40 കോടി പേര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ പണമായും നല്‍കിയതായി ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1.67 കോടി വീടുകള്‍ പൂര്‍ത്തിയായെന്നും ഇത് ധനികര്‍ക്കായാണോ നിര്‍മിച്ചതെന്നും ധനമന്ത്രി ചോദിച്ചു.
മഹാമാരിക്ക് ശേഷമുള്ള സമ്പദ് വ്യവസ്ഥ ലോകമെമ്പാടും പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തെ നേരിടാന്‍ ശക്തമായ ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ഹ്രസ്വകാല പരിഹാരങ്ങള്‍ക്കൊപ്പം ദീര്‍ഘകാല സുസ്ഥിര വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
Content Highlights: It isn’t Congress’ trademark: Sitharaman tackles oppn criticism over budget
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..