• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

കശ്മീരില്‍ നാല് ഭീകരരെ വധിച്ച സംഭവം: പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി

Nov 21, 2020, 02:37 PM IST
A A A
terrorist attack
X
Photo: ANI

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നഗരോടയിൽ ബുധനാഴ്ച നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ വെടിവെച്ചു കൊല്ലാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി. പാകിസ്താന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും തീവ്രവാദ സംഘങ്ങൾക്കും പിന്തുണ നൽകുന്ന നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ എതിർപ്പ് അറിയിച്ചു.

ഭീകരവാദത്തിനെതിരെ പാകിസ്താൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച അന്താരാഷ്ട്ര നടപടികളെക്കുറിച്ചും ഉഭയകക്ഷി ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇന്ത്യ ഓർമപ്പെടുത്തി. പാകിസ്താന്റെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്ക് ഇന്ത്യക്കെതിരായി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കരുതെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

പാകിസ്താനിൽനിന്ന് നുഴഞ്ഞുകയറിയ ഭീകരർ സഞ്ചരിച്ച ട്രക്ക് വ്യാഴാഴ്ച ജമ്മു - ശ്രീനഗർ ദേശീയപാതയിൽ നഗരോടയ്ക്കുസമീപം സി.ആർ.പി.എഫ്. തടയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരരുടെ പക്കൽനിന്ന് 11 എ.കെ. റൈഫിളുകൾ, മൂന്നു തോക്കുകൾ, 35 ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തു.

ഭീകരർ  മുംബൈ ആക്രമണത്തിന്റെ(26/11) വാർഷികത്തിൽ രാജ്യത്ത് വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് ലഭിക്കുന്ന സൂചനയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല എന്നിവരുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Content Highlights:India Summons Pak Official Over J K Encounter That Killed 4 Terrorists

PRINT
EMAIL
COMMENT
Next Story

മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കളുമായി കാര്‍; അടുത്ത തവണ ചെയ്തിരിക്കുമെന്ന് കത്ത്

;മുംബൈ: റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മുബൈയിലെ വസതിക്ക് .. 

Read More
 

Related Articles

ഗുപ്കര്‍ സഖ്യത്തില്‍ വിള്ളല്‍; സജാദ് ലോണിന്റെ പാര്‍ട്ടി സഖ്യംവിട്ടു
News |
News |
60 മണിക്കൂര്‍: സൈന്യം പാലം നിര്‍മ്മിച്ചു, ജമ്മു-ശ്രീനഗര്‍ പാതയില്‍ ഗതാഗതം പുന:സ്ഥാപിച്ചു
News |
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലം വിഘടനവാദികളുടെ മുഖത്തേറ്റ അടി- മന്ത്രി രവിശങ്കര്‍ പ്രസാദ്
News |
ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു
 
  • Tags :
    • Jammu Kashmir
    • Terrorism
More from this section
Antilia
മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കളുമായി കാര്‍; അടുത്ത തവണ ചെയ്തിരിക്കുമെന്ന് കത്ത്
Airport
ചെക്ക് ഇൻ ബാഗേജില്ലാത്ത വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ്‌ നൽകാൻ അനുമതി
Avni Tigress
13 ജീവനെടുത്ത അവ്‌നിയെന്ന കടുവയെ കൊന്നവര്‍ക്കെതിരെ നടപടിയില്ല: ഹര്‍ജി പിന്‍വലിച്ചു
Congress
ശക്തിപ്രകടനത്തിന് ഒരുങ്ങി കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍ 
v muraleedharan
ബിജെപിക്ക് മുസ്ലീം ലീഗുമായി ധാരണയില്ല, ആര്‍ക്കും പാര്‍ട്ടിയിലേക്ക് സ്വാഗതം-വി മുരളീധരന്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.