പ്രതീകാത്മക ചിത്രം. ഫോട്ടോ: എ.പി
ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വേണ്ടി വിവിധ രാജ്യങ്ങളുടെ ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ. റഷ്യ, ചൈന, യുഎസ് അടക്കമുള്ള രാജ്യങ്ങൾ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. നവംബർ രണ്ടാം വാരത്തിലായിരിക്കും യോഗം നടക്കുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
യോഗത്തിൽ പങ്കെടുക്കുന്ന അതിഥികളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. യോഗത്തിലേക്ക് താലിബാനെ ക്ഷണിക്കാനുള്ള സാധ്യത കുറവാണ്, എന്നാൽ പാകിസ്താനെ ക്ഷണിച്ചേക്കുമെന്നും വിവരങ്ങളുണ്ട്. അതേസമയം പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥൻ മൊയീദ് യൂസുഫിനുള്ള ക്ഷണക്കത്ത് നീട്ടിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
ഒക്ടോബർ 20ന് താലിബാനുമായി ബന്ധപ്പെട്ട് റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ താലിബാൻ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മോസ്കോയിൽ വെച്ച് അഫ്ഗാനുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് താലിബാൻ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിഎഎസ്എസ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..