ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശം | ഫോട്ടോ: ANI
സിര്‍മൗര്‍: കനത്ത മഴയില്‍ ഹിമാചലില്‍ മിന്നല്‍പ്രളയത്തിന് പിന്നാലെ പലയിടങ്ങളിലും ഉരുള്‍പൊട്ടി. മലയിടിഞ്ഞ് ചണ്ഡിഗഢ്-മണാലി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
സിര്‍മൗറിലെ പവോണ്ട സാഹിബ് പ്രദേശവുമായി ഷിലായിയെ ബന്ധിപ്പിക്കുന്ന ദേശീയപാത 707 പൂര്‍ണമായും തകര്‍ന്നു. ഉരുള്‍പൊട്ടലിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ലാഹൗള്‍-സ്പിതി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തദ്ദേശവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 204 പേര്‍ കുടുങ്ങിക്കിടക്കുന്നതായി ഹിമാചല്‍ പ്രദേശ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രദേശത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം ഈ ആഴ്ച ലാഹൗള്‍-സ്പിതി ജില്ലയിലെ ആറ് പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതിനെത്തുടര്‍ന്ന്, താത്കാലിക പാലങ്ങള്‍ സജ്ജീകരിക്കാന്‍ ആര്‍മി ആന്‍ഡ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനോട് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. ലാഹൗള്‍-സ്പിതി ജില്ലയിലെ ഉദയ്പുരില്‍ കനത്ത മഴയില്‍ ഒരാള്‍ മരിക്കുകയും പത്ത് പേരെ കാണാതാവുകയും ചെയ്തിരുന്നു.
Content Highlights: Heavy landslide in himachal pradesh completely blocking highway 707 video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..