രാഹുലും പ്രിയങ്കയുമടക്കം അഞ്ച് നേതാക്കള്‍ക്ക് ഹാഥ്‌റസിലേക്ക് പോകാന്‍ അനുമതി


1 min read
Read later
Print
Share

ഡൽഹി-നോയിഡ അതിർത്തിയിൽ പ്രവർത്തകരോട് കാറിന് മുകളിൽ കയറി സംസാരിക്കുന്നു രാഹുൽ ഗാന്ധി |Photo:Twiiter|Delhi youth congress

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി നല്‍കി. ഇവരടക്കം അഞ്ച് നേതാക്കൾക്ക് മാത്രമേ സന്ദര്‍ശന അനുമതിയുള്ളൂ. കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഹാഥ്‌റസിലേക്ക് പോകുന്ന നേതാക്കള്‍.

എംപിമാരുള്‍പ്പെടെ 30 ഓളം കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും രാഹുലിനെ അനുഗമിച്ച് എത്തിയിരുന്നു. ആയിരകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് നടത്തിയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നത്.

രാഹുലിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തെ യുപി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ആയിരകണക്കിന് പ്രവര്‍ത്തകരും ഇവിടെ നേതാക്കള്‍ക്ക് പിന്തുണയുമായി എത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് നോയിഡ എഡിസിപിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അഞ്ചു പേര്‍ക്ക് അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിച്ചത്.

ഡല്‍ഹി-നോയിഡ ഡയറക്ട ഫ്‌ളൈവേയില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍പോലീസ് സന്നാഹമാണ് തീര്‍ത്തിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലാണ് രാഹുല്‍ ഗാന്ധി നോയിഡ അതിര്‍ത്തിയിലെത്തിയത്.

ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഹഥ്‌റാസ് സന്ദര്‍ശിക്കാനുള്ള നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യുപി പോലീസ് തടഞ്ഞിരുന്നു.

രാഷ്ട്രീയ നേതാക്കളെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് വിലക്ക് നീക്കി.

രാഹുല്‍ എത്തുന്നതറിഞ്ഞ് നൂറുകണക്കിന് പോലീസിനെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇവിടെയുണ്ട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Narendra Modi, Urjit Patel

2 min

ഊർജിത് പട്ടേലിനെ മോദി പണത്തിനുമേലിരിക്കുന്ന പാമ്പിനോട് ഉപമിച്ചു; മുൻ ധനകാര്യ സെക്രട്ടറിയുടെ പുസ്തകം

Sep 24, 2023


Khalistan

1 min

നടപടി കടുപ്പിക്കാൻ എന്‍ഐഎ; 19 ഖലിസ്താന്‍ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍കൂടി കണ്ടുകെട്ടും

Sep 24, 2023


jds-bjp

1 min

എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി; മുസ്ലിം നേതാക്കളുടെ കൂട്ടരാജി

Sep 24, 2023


Most Commented