• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

'വിലകുറഞ്ഞ രാഷ്ട്രീയ കളികള്‍ക്കുള്ള സമയമല്ലിത്'; പഞ്ചാബ് സര്‍ക്കാരിനെതിരെ ഹരിയാണ മുഖ്യമന്ത്രി

Nov 26, 2020, 06:06 PM IST
A A A

കര്‍ഷക മാര്‍ച്ച് തടഞ്ഞ നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി അപലപിച്ച പശ്ചാത്തലത്തിലാണ് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ വിമര്‍ശനം

Manohar Lal
X

മനോഹര്‍ലാല്‍ ഖട്ടാര്‍ | Photo: Twitter@ManoharLalKhattar

ചണ്ഡീഗഢ്: കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ജനങ്ങളുടെ ജീവന്‍കൊണ്ട് കളിക്കരുത്, കോവിഡ് മഹാമാരിയുടെ കാലത്തെങ്കിലും വിലകുറഞ്ഞ രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കണമെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ നിന്ന് ഡഹിയിലേക്ക് മാര്‍ച്ച നടത്തിയ കര്‍ഷകരെ ഹരിയാണയില്‍ പോലീസ് തടഞ്ഞിരുന്നു. അംബാലയില്‍ പോലീസ് ബാരിക്കേഡ് മറികടന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതിനെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയതാണ് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വിമര്‍ശനത്തിന് പശ്ചാത്തലമായത്. 

കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ശ്രമിച്ച തനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ ട്വീറ്റ് ചെയ്തു. 'കഴിഞ്ഞ മൂന്ന് ദിവസമായി നിങ്ങളെ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ലഭ്യമാവാതിരിക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. ഇത്ര ഗൗരവത്തോടെയാണോ നിങ്ങള്‍ കര്‍ഷകപ്രശ്‌നങ്ങളെ സമീപിക്കുന്നത്? നിങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയുമാണ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണ്?'ഖട്ടാര്‍ ചോദിച്ചു. മിനിമം താങ്ങുവില ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ താന്‍ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനവും അദ്ദേഹം ആവര്‍ത്തിച്ചു. ജനങ്ങളുടെ ജീവന്‍ കൊണ്ട് കളിക്കരുത്, നിഷ്‌കളങ്കരായ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖട്ടാര്‍ പറഞ്ഞു. 

കര്‍ഷകമാര്‍ച്ചിനെ ഹരിയാണയില്‍ തടഞ്ഞ നടപടിയെ നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വിമര്‍ശിച്ചിരുന്നു. കര്‍ഷകരെ തടയേണ്ട ആവശ്യമെന്തായിരുന്നുവെന്ന് ചോദിച്ച അമരീന്ദര്‍ സിങ് പ്രതിഷേധം തുടരാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ അപലപിച്ച അമരീന്ദര്‍ സിങ് പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് പോലീസ് അടിച്ചമര്‍ത്തുന്നതെന്നും കുറ്റപ്പെടുത്തി. 

'എന്തിനാണ് ഹരിയാണയിലെ ഖട്ടാര്‍ സര്‍ക്കാര്‍ കര്‍ഷകരെ തടഞ്ഞത്? സമാധാനപരമായി പ്രതിഷേധിച്ചിരുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമം ജനാധിപത്യവിരുദ്ധവും ഭരണണഘടനാലംഘനവുമാണ്. രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരുടെ കരങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്, വലിച്ചെറിയുകയല്ല. കഴിഞ്ഞ രണ്ട് മാസമായി കര്‍ഷകര്‍ പഞ്ചാബില്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് ഈ കര്‍ഷകരെ എന്തിനാണ് തടഞ്ഞത്. ദേശീയപാതയിലൂടെ പ്രതിഷേധവുമായി കടന്നുപോവാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലേ?' അമരീന്ദര്‍ സിങ് ചോദിച്ചു. ഇതിനുള്ള പ്രതികരണമായാണ് വിലകുറഞ്ഞ രാഷ്ട്രീയകളികള്‍ക്കുള്ള സമയമല്ല ഇതെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രതികരിച്ചത്. 

പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായെത്തിയ ആയിരക്കണക്കിന് കര്‍ഷകരെ പോലീസ് ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സമരം തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. ഇത് കര്‍ഷകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാണ അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിരുന്നു. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

Content Highlights: Haryana CM Khattar asks Punjab’s Amarinder Singh to ‘stop inciting farmers’

PRINT
EMAIL
COMMENT
Next Story

ചെങ്കോട്ടയിലെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവെന്ന് കര്‍ഷക നേതാക്കള്‍? ആരാണ് ഈ സിദ്ദു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് .. 

Read More
 

Related Articles

ഡല്‍ഹിയില്‍ അധിക സുരക്ഷാ വിന്യാസത്തിന് ഉത്തരവിട്ട് അമിത് ഷാ; കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
News |
News |
അക്രമം അംഗീകരിക്കാനാകില്ല; ഈ സാഹചര്യം മോദി സര്‍ക്കാര്‍സൃഷ്ടിച്ചത്,പരിഹാരം ഒന്നേയുള്ളൂ-യെച്ചൂരി
News |
കര്‍ഷകര്‍ അതിര്‍ത്തികളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
News |
ഡല്‍ഹി ചലോ മുതല്‍ ട്രാക്ടര്‍ റാലി വരെ; കര്‍ഷകസമരം സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍
 
  • Tags :
    • Manohar Lal Khattar
    • Amarinder Singh
    • Farmers Protest
More from this section
deep sidhu
ചെങ്കോട്ടയിലെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവെന്ന് കര്‍ഷക നേതാക്കള്‍? ആരാണ് ഈ സിദ്ദു
farmers March
കര്‍ഷകന്റെ മരണത്തില്‍ തര്‍ക്കം; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
Delhi police
പോലീസിനെ പൊതിരെ തല്ലി കര്‍ഷകര്‍: രക്ഷപ്പെടാന്‍ ചെങ്കോട്ടയുടെ മതില്‍ എടുത്തുചാടി പോലീസ് |video
kisan protest
സമരചരിത്രത്തിലെ പുതിയ പാഠമായി ചെങ്കോട്ട
delhi
രാജ്യം ഇതുവരെ കാണാത്ത റിപ്പബ്ലിക് ദിനം; സംഘര്‍ഷങ്ങളുടെ ഒരു പകല്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.