രാഷ്ട്രപതി രാംനാഥ് കോവിന്ദ് | Photo: ANI
കാണ്‍പുര്‍: ഒരു ഗ്രാമത്തില്‍ നിന്നുള്ള തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് രാജ്യത്തെ പരമോന്നത പദവിയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ തന്റെ ജന്മനാട് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. പ്രത്യേക ട്രെയിനില്‍ വെള്ളിയാഴ്ചയാണ് അദ്ദേഹം കാണ്‍പുരിലെത്തിയത്.
' ഒരു ഗ്രാമത്തില്‍ നിന്നുള്ള എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് രാജ്യത്തെ പരമോന്നത പദവി ലഭിക്കുമെന്ന് എന്റെ സ്വപ്നങ്ങളില്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം അത് സാധ്യമാക്കി.'- രാഷ്ട്രപതി പറഞ്ഞു.

' ഇന്ന്, ഈ അവസരത്തില്‍, രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളേയും ഭരണഘടനയുടെ കരട് സമതിയേയും അവരുടെ ത്യാഗത്തിന്റേയും സംഭാവനയുടേയും പേരില്‍ ഞാന്‍ നമിക്കുന്നു. ഞാന്‍ എവിടെയെങ്കിലും എത്തിച്ചേര്‍ന്നെങ്കില്‍ അതിന്റെ ബഹുമതി ഈ ഗ്രാമത്തിന്റെ മണ്ണിനും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനുമാണ്.' - രാഷ്ട്രപതിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന്റെ ജന്മനാടായ പരൗഖ് സന്ദര്‍ശിച്ചു. ഭൂമിയിൽ തൊട്ടു വന്ദിച്ചാണ് അദ്ദേഹം ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. ജന്മനാടിന്റെ ഈ പ്രചോദനമാണ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്കും സുപ്രീം കോടതിയില്‍ നിന്ന് രാജ്യസഭയിലേക്കും രാജ്യസഭയില്‍ നിന്ന് രാജ്ഭവനിലേക്കും രാജ്ഭവനില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കും തന്നെ കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Had never imagined ordinary boy like me will reach country’s highest office: President Ram Nath Kovind in his village
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..