Photo | ANI
റായ്പുര്‍: നാഥുറാം ഗോഡ്‌സെ ഇന്ത്യയുടെ വിലപ്പെട്ട മകനായിരുന്നെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബാബറിനെയും ഔറംഗസീബിനെയും പോലെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ആളായിരുന്നില്ല ഗാന്ധിയുടെ ഘാതകന്‍. അദ്ദേഹം ഇന്ത്യക്കാരനായിരുന്നെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഛത്തീസ്ഗഢില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഗിരിരാജ് സിങ് വിവാദ പരാമര്‍ശം നടത്തിയത്.
ബാബറിന്റെയും ഔറംഗസീബിന്റെയും മക്കളെന്ന് വിശേഷിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ക്ക് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കളാകാന്‍ കഴിയില്ലെന്നും ഗിരിരാജ് പറഞ്ഞു.
മഹാരാഷ്ട്രയിലെ കൊലാപുരില്‍ അടുത്തിടെ ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും മഹത്വവത്കരിച്ചുള്ള ചില സമൂഹമാധ്യമ ട്വീറ്റുകള്‍ക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇത് അക്രമാസക്തമായതോടെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു. ഔറംഗസീബിനെ മഹത്വവത്കരിച്ചാല്‍ പ്രതികരണമുണ്ടാകുമെന്നും ഇപ്പോള്‍ പെട്ടെന്ന് ചില ജില്ലകളില്‍ ഔറംഗസീബിനെ പിന്തുണക്കുന്നവര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.
ഇതിനെതിരേ എ.ഐ.എം.ഐ.എം. നേതാവ് ഉവൈസിയും രംഗത്തെത്തി. ഫഡ്‌നാവിസ് 'ഇത്രയും വിദഗ്ധനായ ബി.ജെ.പി. നേതാവാ'യ കാര്യം അറിഞ്ഞില്ലെന്നായിരുന്നെന്നും ഗോഡ്‌സെയുടെ സന്താനങ്ങളെന്ന് വിളിക്കാനും ഉവൈസി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഉവൈസിയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്.
Content Highlights: godse ‘saput’ of India, not like mughal invaders, union minister counters owaisi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..