ജയ്പുര്‍: എംഎല്‍എമാര്‍ അസ്വസ്ഥരായതും അതിന് പിന്നാലെ നടന്ന സംഭവങ്ങളും സ്വാഭാവികമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ ഒടുവില്‍ തിരിച്ചെത്തിയതായും സംസ്ഥാനത്തിന്റെ നേട്ടത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് അശോക് ഗെഹ്‌ലോത്ത് പറഞ്ഞു. പാര്‍ട്ടിവിട്ടുപോയ സുഹൃത്തുക്കള്‍ തിരിച്ചെത്തി. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് സംസ്ഥാനത്തെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എംഎല്‍എമാര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ നടന്ന സംഭവങ്ങളും ഒരു മാസത്തോളം അവര്‍ താമസിച്ചതും സ്വാഭാവികം മാത്രം. രാഷ്ട്രത്തെയും സംസ്ഥാനത്തെ ജനങ്ങളെയും സേവിക്കുന്നതിനും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും നാം ചിലപ്പോള്‍ സഹിഷ്ണുത കാണിക്കേണ്ടതുണ്ടെന്ന് അവരോട് വിശദീകരിച്ചു. - ഗെഹ്‌ലോത്ത് പറഞ്ഞു.
എംഎല്‍എമാര്‍ ഇത്രയും കാലം ഒരുമിച്ചു നിന്നുവെന്നും ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ജനാധിപത്യത്തെ രക്ഷിക്കുന്നതിനായാണ് തന്റെ പോരാട്ടമെന്നും എന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Friends who had gone away are back, will work together: Ashok Gehlot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..