മമത ബാനർജി | Photo: UNI
കൊല്‍ക്കത്ത: അനന്തരന്‍ അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിരയ്ക്കുമെതിരേയുള്ള ഇ.ഡി നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീഷണിയൊക്കെ മനസ്സിലാകുമെന്ന് പറഞ്ഞ മമത അത് മാറ്റിവെച്ച് രാഷ്ട്രീയമായി നേരിടാന്‍ ബിജെപിയെ വെല്ലുവിളിച്ചു. കല്‍ക്കരി കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അഭിഷേകിനും ഭാര്യക്കും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശം നല്‍കിയിരുന്നു.
നിങ്ങള്‍ എന്തിനാണ് ഇ.ഡി പോലുള്ള ഏജന്‍സികളെ ഞങ്ങള്‍ക്ക് എതിരായി തുറന്ന് വിടുന്നത്. നിങ്ങള്‍ ഒരു കേസിനെപ്പറ്റി പരഞ്ഞാല്‍ തിരിച്ച് ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും. ഗുജറാത്തിലൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ നടന്ന പരിപാടിയിലായിരുന്നു മമതയുടെ വിമര്‍ശനം.
കല്‍ക്കരി പോലുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് വരുന്നത്. അതിന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിട്ടെന്താണ് കാര്യമെന്നും അവര്‍ ചോദിച്ചു. കല്‍ക്കരി ഇടപാടില്‍ പണം തട്ടിയത് ബി.ജെ.പി നേതാക്കളാണെന്നും മമത തിരിച്ചടിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയായ നാഷണല്‍ മോണിറ്റൈസേഷന്‍ പ്പൈപ് ലൈനിനേയും മമത വിമര്‍ശിച്ചു. രാജ്യത്തെ വിറ്റഴിക്കാനും കോര്‍പ്പറേറ്റുകളെ സഹായിക്കാനുമുള്ള തട്ടിക്കൂട്ട് പരിപാടിയെന്നാണ് മമത ഇതിനെ വിശേഷിപ്പിച്ചത്.
Content Highlights: fight politically instead of unleashing central agencies says mamta on ed action against nephew
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..