ഫയൽചിത്രം| Photo: Mathrubhumi
ന്യൂഡല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീം കോടതി വിധിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നല്കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് ആണ് കോടതി നോട്ടീസ് അയച്ചത്. നാലാഴ്ചയ്ക്കകം മറുപടി നല്കാന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപ വീതം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകള്‍ 2019-ല്‍ സുപ്രീം കോടതിയില്‍, കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇത് വരെയും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2019-ലെ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും ഇതുവരെയും നഷ്ടപരിഹാര വിതരണം സംസ്ഥാന സര്‍ക്കാര്‍ നടത്താത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. കോടതി അലക്ഷ്യ ഹര്‍ജിയുടെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കൗണ്‍സലിന് കൈമാറാനും ബെഞ്ച് നിര്‍ദേശിച്ചു. ഇരകള്‍ക്ക് വേണ്ടി അഭിഭാഷകന് പി.എസ്. സുധീര്‍ ഹാജരായി.
Content Highlights: Endosulfan victims compensation; supreme court sends notice to chief secretary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..