• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

കൊല്ലപ്പെട്ട ദളിത് കുട്ടികളെ അവഹേളിച്ച വി.കെ.സിങ് മാപ്പു പറഞ്ഞു

Oct 22, 2015, 12:57 PM IST
A A A

ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരല്ല എന്നായിരുന്നു മുന്‍ സൈനിക മേധാവി കൂടിയായ സിങ്ങിന്റെ അഭിപ്രായപ്രകടനം.

V.K Singh
X

ന്യൂഡല്‍ഹി: ഹരിയാണയിലെ ഫരീദാബാദില്‍ തീയിട്ടു കൊന്ന ദളിത് കുട്ടികളെ അവഹേളിച്ച കേന്ദ്രമന്ത്രി വി.കെ.സിങ്ങിനെതിരെ വ്യാപക പ്രതിഷേധം. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരല്ല എന്നായിരുന്നു മുന്‍ സൈനിക മേധാവി കൂടിയായ സിങ്ങിന്റെ അഭിപ്രായപ്രകടനം. 
സംഭവം വിവാദമായതോടെ വി.കെ സിങ് വൈകിട്ട് ട്വിറ്ററിലൂടെ മാപ്പു പറഞ്ഞു. രാജ്യത്തിന് വേണ്ടി പോരാടിയ ആളാണ് താന്‍. വിഭാഗീയതയില്‍ വിശ്വസിക്കുന്നില്ല. ആരേയും ലക്ഷ്യം വച്ചായിരുന്നില്ല തന്റെ പ്രസ്താവന. പ്രതിപക്ഷത്തെ ചിലര്‍ അനാവശ്യമായി തങ്ങളെ ലക്ഷ്യം വെക്കുന്നു- വി.കെ സിങ് പറഞ്ഞു

പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനവുമായെത്തിയപ്പോള്‍ സിങിന് പിന്തുണയുമായി ബി.ജെ.പി രംഗത്തുവന്നു. വിവാദ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പ്രസ്താവന തൃപ്തികരമാണെന്ന് ബി.ജെ.പി. വി.കെ സിംഗ് ആരെയും അപമാനിച്ചിട്ടില്ലെന്നും ബിജെപി വക്താവ് സാമ്പിത് പത്ര ഡല്‍ഹിയില്‍ പറഞ്ഞു. 

ജാതി പരാമര്‍ശം നടത്തിയ സിങിനെതിരെ കേസെടുക്കണമെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സി.പി.എം പി.ബി അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. സിങ് രാജിവെക്കണമെന്ന് കോണ്‍ഗ്രസും ആവശ്യമുന്നയിച്ചു. സിങ് മാപ്പു പറയണമെന്ന് യോഗേന്ദ്ര യാദവും ആവശ്യപ്പെട്ടിരുന്നു.

 

ഫരീദാബാദ് സംഭവത്തെ സര്‍ക്കാരുമായി ബന്ധിപ്പിക്കരുത്‌. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിറകില്‍. അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ഇതു  പറഞ്ഞശേഷമായിരുന്നു സിങ്ങിന്റെ വിവാദ പരാമര്‍ശം.

മേല്‍ജാതിക്കാര്‍ തീയിട്ടുകൊന്ന രണ്ടര വയസ്സ് പ്രായമുള്ള വൈഭവിന്റെയും പതിനൊന്ന് മാസം പ്രായമായ ദിവ്യയുടെയും മൃതദേഹം ബുധനാഴ്ച വൈകീട്ടാണ്, വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, സംസ്‌കരിച്ചത്.

PRINT
EMAIL
COMMENT
Next Story

ടേക്ക് ഓഫിന് തൊട്ടു മുന്‍പ് കോവിഡ് പോസിറ്റീവാണെന്ന് യാത്രക്കാരന്‍

ന്യൂഡൽഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി .. 

Read More
 

Related Articles

വിമുക്തഭടന്മാര്‍ സമരം തുടരുന്നു; പിന്തുണയുമായി വി.കെ. സിങ്ങിന്റെ മകളും
News |
 
More from this section
indigo
ടേക്ക് ഓഫിന് തൊട്ടു മുന്‍പ് കോവിഡ് പോസിറ്റീവാണെന്ന് യാത്രക്കാരന്‍
Supreme Court
വിജു എബ്രഹാം ഉള്‍പ്പടെ മൂന്ന് പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണം, ശുപാര്‍ശ ആവര്‍ത്തിച്ച് കൊളീജിയം
Time Magazine
ടൈംമാസികയുടെ മുഖചിത്രമായി സമരം ചെയ്യുന്ന കര്‍ഷക വനിതകള്‍
covid vaccine
പണമില്ല; സൗജന്യ കോവിഡ് വാക്സിന് കാത്ത് പാകിസ്താൻ, ഇല്ലങ്കിൽ ആർജിത പ്രതിരോധം
covid 19 vaccine
രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 1.8 കോടി ഡോസ് കോവിഡ് വാക്സിന്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.