അരവിന്ദ് കെജ്രിവാൾ, അതിക്രമത്തിന്റെ ദൃശ്യം | Photo:AP
ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്കെതിരെ വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നതിന് പകരം അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണന്ന് കെജ്രിവാള് ആരോപിച്ചു. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അതിക്രമമുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വാതി മാലിവാള്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞതിന് പിന്നാലെ കെജ്രിവാള് പങ്കുവെച്ച ട്വീറ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 'സംസ്ഥാനത്തെ വനിതാ കമ്മീഷന് അധ്യക്ഷ പോലും സുരക്ഷിതയല്ലാത്ത അവസ്ഥയാണ് നിലവില്‍. ക്രമസമാധാനനില പരിശോധിക്കുക എന്നത് മാത്രമാണ് ഭരണഘടനാപരമായി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതല' - കെജ്രിവാള് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. കുറച്ച് ദിവസത്തേക്ക് അങ്ങ് രാഷ്ട്രീയം മറന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാനത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ എല്ലാ പിന്തുണയും ഇക്കാര്യത്തിലുണ്ടെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിനയ് കുമാര്‍ സക്സേനാ വിളിച്ചിരുന്നു. യോഗം വിളിക്കുന്നതിന് അദ്ദേഹത്തിന് അധികാരമില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാനാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും കെജ്രിവാള് ആരോപിച്ചു.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയുടെ പരിസരത്ത് വച്ചായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ ആക്രമിക്കപ്പെട്ടത്. തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള പരിശോധനയുടെ ഭാഗമായി വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് എയിംസ് ആശുപത്രിക്കു സമീപത്തെ നടപ്പാതയില്‍ നില്‍ക്കുകയായിരുന്നു സ്വാതി. സംഭവത്തില്‍ 47-കാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights: Arvind Kejrival, Delhi Lieutanant Governor, Women Commission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..