ന്യൂഡല്‍ഹി: കൊച്ചിയടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ ആഭ്യന്തര യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകളിലെ ടാഗിൽ സീൽ പതിക്കുന്നത് നിര്‍ത്തിയതായി സി.ഐ.എസ്.എഫ് അറിയിച്ചു. കൊച്ചിക്കു പുറമെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത,ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍ വരും
ടാഗുകളിൽ സീൽ പതിക്കുമ്പോൾ സമയം നഷ്ടപ്പെടുന്നതായി പരാതി വ്യാപകമായതിനാലാണ് പുതിയ നടപടി. എന്നാൽ ബാഗേജ് സ്കാനും മറ്റ് സുരക്ഷാ പരിശോധനകളും തുടരും. ടാഗിൽ സീൽ പതിക്കില്ല എന്നത് മാത്രമാണ് വ്യത്യാസം.
പരിശോധനയുടെ ഭാഗമായി ആരുടെയെങ്കിലും ബാഗ് തുറന്ന് പരിശോധിക്കേണ്ടി വന്നാല്‍ ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവര്‍ സീലിനായി ഏറെ കാത്തിരിക്കേണ്ടി വരാറുണ്ടായിരുന്നു., ഇനി മുതൽ ബാഗേജ് സ്കാൻ കഴിഞ്ഞാൽ സീൽ ആവശ്യമില്ലാത്തതിനാൽ അത്തരം കാത്തിരിപ്പ് വേണ്ടി വരില്ല. .
ഡിസംബറില്‍ പരീക്ഷണ ഘട്ടമെന്ന നിലയിൽ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കിട്ടി സീലടി പുനസ്ഥാപിക്കുകയായിരുന്നു.