ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ യുവതി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതിനു പിന്നാലെ സ്മൃതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം.
നിര്‍ഭയ കൂട്ടബലാത്സംഗം നടന്ന സമയത്ത് സ്മൃതി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് വനിത-ശിശു വികസന മന്ത്രി എവിടെയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍നിന്നും സമാനമായ ചോദ്യം ഉയരുന്നുണ്ട്.
വിഷയത്തില്‍ മൗനം പാലിക്കുന്ന സ്മൃതി, യോഗി ആദിത്യനാഥിന്റെ പ്രസ്താവന ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്.
വനിത-ശിശുക്ഷേമ വകുപ്പു മന്ത്രി ഉത്തര്‍ പ്രദേശില്നിന്നാണെന്നും അവര്‍ നിശ്ശബ്ദത പാലിക്കുകയാണെന്നും പറയുന്നതില്‍ ഞങ്ങള്‍ക്ക് നാണക്കേടുണ്ടെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് പറഞ്ഞു. സ്മൃതി ഒരു ഡ്രാമാക്വീന്‍ ആണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശവും നാണമില്ലാത്തതുമായ വനിത-ശിശുക്ഷേമ വകുപ്പു മന്ത്രി മന്ത്രിയാണെന്നും സുസ്മിത വിമര്‍ശിച്ചു.
ഹത്രാസ് കേരളത്തിലാണെന്നും ആനയ്ക്കാണ് ക്രൂരത എന്നെങ്കിലുംസ്മൃതി ഇറാനിയോടും മനേക ഗാന്ധിയോടും പറയൂ. അപ്പോള്‍ തന്നെ അവര്‍ വിഷയത്തില്‍ ഇടപെടുമെന്നും പരിഹാസം ഉയര്‍ന്നിട്ടുണ്ട്.
content highlights: crticism against smriti irani over silence in hathras gang rape and murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..