കോൺഗ്രസ് ആസ്ഥാനത്ത് രാഹുൽഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ - സാബു സ്‌കറിയ, മാതൃഭൂമി
ബെംഗളൂരു: പാവപ്പെട്ട ജനങ്ങളുടെ വിജയമാണ് കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
ചങ്ങാത്ത മുതലാളിത്തത്തിന് മുന്നില്‍ കര്‍ണാടകത്തിലെ പാവപ്പെട്ട ജനങ്ങളുടെ ശക്തി വിജയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭാവിയില്‍ ഇതുതന്നെ സംഭവിക്കും. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പൂര്‍ണമായും നടപ്പാക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ അതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും രാഹുല്‍ പറഞ്ഞു.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിദ്വേഷമോ അധിക്ഷേപമോ ആയിരുന്നില്ല കോണ്‍ഗ്രസിന്റെ ആയുധങ്ങള്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പോരാടിയത്. സ്‌നേഹവും വിശ്വാസവുമാണ് ഇവിടെ വിജയിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ 137 സീറ്റുകളിലാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. 45 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കമുള്ളത്. അട്ടിമറി വിജയത്തിന് പിന്നാലെ വമ്പന്‍ ആഘോഷപരിപാടികളാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെമ്പാടും നടത്തുന്നത്.
Content Highlights: Crony capitalism lost to people's power: Rahul Gandhi on Karnataka win


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..