പ്രതീകാത്മക ചിത്രം
ബെംഗളൂരു: കർണാടകയിൽ മത്സരിച്ച നാല് മണ്ഡലങ്ങളിലും തോറ്റ് സിപിഎം. ഇതിൽ രണ്ടിടത്ത് ആയിരത്തോളം വോട്ടുകളും ഒരിടത്ത് ആയിരത്തിൽ താഴേ വോട്ടുകളുമാണ് സിപിഎമ്മിന് നേടാനായത്. ബാഗേപ്പള്ളിയിൽ സിപിഎം സ്ഥാനാർഥി ഡോ. അനിൽ കുമാർ ജയിക്കുമെന്ന് സിപിഎം വലിയ പ്രതീക്ഷ പുലർത്തിയിരുന്നെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനേ സിപിഎമ്മിന് കഴിഞ്ഞുള്ളൂ. 82128 വോട്ടുകൾ നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി എസ്. എൻ. സുബ്ബറെഡിയാണ് ബാഗേപ്പള്ളിയിൽ വിജയിച്ചത്. ബിജെപി വോട്ടുനില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ജെഡിഎസ്സും സിപിഐയും ബാഗേപ്പള്ളിയിൽ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല.
സിപിഐഎം സിപിഎമ്മും തമ്മിൽ ഏറ്റുമുട്ടിയ കെജിഎഫിൽ 1008 വോട്ടുകളാണ് സിപിഎം സ്ഥാനാർഥി തങ്കരാജ് നേടിയത്. കോൺഗ്രസ് സ്ഥാനാർഥി എം. രൂപകലയാണ് കെജിഎഫിൽ വിജയിച്ചത്. മറ്റൊരു മണ്ഡലമായ കെആർ പുരയിൽ സിപിഎം സ്ഥാനാർഥി എം. മഞ്ചേഗൗഡ 1220 വോട്ടുകളും സിപിഐ സ്ഥാനാർത്ഥി പി.പി. അപ്പണ്ണ 227 വോട്ടുകളും നേടിയപ്പോൾ വിജയിച്ചത് ബിജെപി സ്ഥാനാർഥി ബി.എ. ബസവരാജയാണ് വിജയിച്ചത്. ഗുല്‍ബര്‍ഗ റൂറലിൽ 822 വോട്ടുകൾ മാത്രമാണ് സിപിഎമ്മിന് നേടാനായത്. ഇവിടെയും ബിജെപി സ്ഥാനാർഥി വിജയിച്ചു
Content Highlights: CPM lost all the four places it contested, Karnataka Assembly Election 2023, Karnataka
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..