പ്രധാനമന്ത്രി മോദി |ഫോട്ടോ:PTI
വാരാണസി: സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശനത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളേക്കുറിച്ച് സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം എന്തോ കുറ്റം പോലെയാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് പശു മാതാവാണ്. രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന കര്‍മ്മ പരിപാടികളില്‍ ഒന്നാണെന്നും മോദി പറഞ്ഞു.
പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവര്‍ രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാര്‍ഗം പശുക്കളാണെന്ന് മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസി മണ്ഡലത്തില്‍ 870 കോടിയോളം ചെലവുവരുന്ന 22 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറ്, ഏഴ് വര്‍ഷകാലയളവില്‍ രാജ്യത്ത് ക്ഷീരോത്പാദന മേഖലയില്‍ 45 ശതമാനത്തോളം വളര്‍ച്ച നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധവളവിപ്ലവത്തിലുണ്ടായിട്ടുള്ള പുതിയ ഊർജത്തിന് രാജ്യത്തെ കര്‍ഷകരുടെ ജീവിത സാഹചര്യത്തില്‍ വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പത്ത് കോടിയോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് മൃഗസംരക്ഷണത്തിലൂടെ നേട്ടം കൈവരിക്കാന്‍ കഴിയും. ഇന്ത്യയിലെ ക്ഷീരോത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോലും വലിയ വിപണിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ചരണ്സിങ്ങിനേയും മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മദിവസമായ ഇന്ന് രാജ്യം കര്‍ഷകദിനം ആചരിക്കുകയാണെന്നും മോദി പറഞ്ഞു.
Content Highlights: cow is our mother for us says pm modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..