Photo: https://twitter.com/NikhilMathew_
ന്യൂഡൽഹി: ജെ.എൻ.യു. ഹോസ്റ്റൽ കാന്റീനിൽ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി സംഘർഷം. കാവേരി ഹോസ്റ്റലിലായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. രാമനവമി ദിവസത്തിൽ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ കാവേരി ഹോസ്റ്റലിൽ ഭക്ഷണം തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു ഹോസ്റ്റൽ ജീവനക്കാർ. സാധാരണ നിലയിൽ മാംസാഹാരവും സസ്യാഹാരവും വെവ്വേറെ ഉണ്ടാക്കി വിതരണം ചെയ്യാറായിരുന്നു പതിവ്. ഞായറാഴ്ച രാമനവമി ആയതു കൊണ്ട് മാംസാഹാരം തയ്യാറാക്കാൻ പാടില്ല എന്ന് പറഞ്ഞ് എ.ബി.വിപി പ്രവർത്തകരായ വിദ്യാർഥികൾ ഹോസ്റ്റൽ മെസ്സിലേക്ക് എത്തുകയും ബഹളം വെക്കുകയുമായിരുന്നു. എന്നാൽ മെസ്സിൽ ഉണ്ടായിരുന്ന മറ്റു വിദ്യാർഥികൾ 'ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ കഴിക്കും, നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ കഴിക്കൂ' എന്ന നിലയിൽ സംസാരിക്കുകയും അവിടെ തർക്കമുണ്ടാവുകയുമായിരുന്നു.
ഇവിടെ വെച്ച് എ.ബി.വി.പി. വിദ്യാർത്ഥികൾ മറ്റു വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ഇടതുപക്ഷ വിദ്യാർഥികൾ ആരോപിക്കുന്നത്. പല സമയങ്ങളിലായി സംഘർഷം നടക്കുകയും പരസ്പരം കല്ലേറ് ഉണ്ടാകുകയും ചെയ്തു. കല്ലേറിലാണ് നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
Content Highlights: Clash over non-veg food on Ram Navami in JNU
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..