ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്| Photo: PTI
ഹൈദരബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പൗരത്വനിയമഭേദഗതിക്കെതിരെ ഹൈദരബാദില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
ഹൈദരബാദിലെ ക്രിസ്റ്റല്‍ ഗാര്‍ഡനില്‍ നടത്താനിരുന്ന പ്രതിഷേധറാലിക്ക് ഹൈദരബാദ് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത ആസാദിനെ തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത വിവരം ആസാദ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
'തെലങ്കാനയില്‍ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുകയാണ്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ അനുയായികളെ പോലീസ് ലാത്തി കൊണ്ട് അടിച്ചു. തുടര്‍ന്ന് എന്നെ വിമാനത്താവളത്തിലെത്തിച്ച് ന്യൂഡല്‍ഹിയിലേക്ക് അയച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്, ഈ അപമാനം ഒരിക്കലും മറക്കില്ല, എത്രയും വേഗം തിരിച്ചുവരുന്നതായിരിക്കും.'- ആസാദ് ട്വിറ്ററില്‍ കുറച്ചു.
2019 ഡിസംബറില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ ന്യൂഡല്‍ഹിയിലെ ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധമാര്‍ച്ച് നടത്തിയതിന് ജുമാ മസ്ജിദ് പോലീസ് ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ മാസം 16നാണ് ജാമ്യത്തില്‍ വിട്ടത്.
Content Highlights: Chandrasekar Azaz expelled from Hyderabad over CAA Protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..