പ്രതീകാത്മക ചിത്രം | Photo:AFP
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിർമിച്ച രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിനും വിതരണത്തിന് തയ്യാറെടുക്കുന്നു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കൽ-ഇയുടെ കോവിഡ് വാക്സിനായുള്ള കരാറിൽ രാജ്യം ഒപ്പുവെച്ചു. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.
വാക്സിനായി 1500 കോടി രൂപ മുൻകൂർ നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുളള കാലയളവിനുളളിൽ ബയോളജിക്കൽ-ഇ വാക്സിൻ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും.
നിലവിൽ മൂന്നാംഘട്ട പരീക്ഷണത്തിലുളള ബയോളജിക്കൽ ഇ വാക്സിൻ ഒന്നും രണ്ടും പരീക്ഷണഘട്ടങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. വാക്സിൻ വരുന്ന മാസങ്ങളിൽ ലഭ്യമാകും.
കോവാക്സിന് പുറമേ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, സ്പുട്നിക് V എന്നീ വാക്സിനുകളാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്. ഫൈസർ, മൊഡേണ എന്നീ വിദേശ വാക്സിനുകൾ രാജ്യത്ത് വേഗത്തിൽ ലഭ്യമാക്കാനുളള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..