പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയത്തിന് സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ തയ്യാറാക്കിയ മാര്‍ഗ്ഗ രേഖ സുപ്രീം കോടതി അംഗീകരിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും മൂല്യനിര്‍ണ്ണയം എന്ന് സിബിഎസ്ഇ വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ത്ഥിയുടെ ആറ് വര്‍ഷത്തെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും മൂല്യനിര്‍ണ്ണയം എന്ന് ഐസിഎസ്ഇ കോടതിയെ അറിയിച്ചു. ജൂലൈ 31 നകം ഫലപ്രഖ്യാപനം നടത്തുമെന്നും ഇരു ബോര്‍ഡുകളും കോടതിയില്‍ വ്യക്തമാക്കി. മൂല്യനിര്‍ണ്ണയത്തെ സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ സംവിധാനം വേണമെന്ന കോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയ്‌റ്റേജും 12ാം ക്ലാസിലെ യൂണിറ്റ്, ടെം, പ്രീ ബോര്‍ഡ് പരീക്ഷകള്‍ക്ക് 40 ശതമാനം വെയിറ്റേജും നല്‍കുന്നതാണ് സിബിഎസ്ഇ മുന്നോട്ട് വച്ച മാര്‍ഗ്ഗ രേഖ.
പത്താം ക്ളാസിലെ അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. പതിനൊന്നാം ക്ലാസിലെ വാര്‍ഷിക പരീക്ഷയിലെ മാര്‍ക്കാണ് മൂല്യനിര്‍ണയത്തിനായി കണക്കാക്കുന്നത്. ചില സ്‌കൂളുകള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും, ഇന്റേണല്‍ അസ്സസ്മെന്റിനും വലിയതോതില്‍ മാര്‍ക്ക് നല്‍കുന്ന പ്രവണത ഉണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ഇത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ സ്‌കൂളുകളിലും അഞ്ച് പേര് അടങ്ങുന്ന റിസള്‍ട്ട് കമ്മിറ്റി ഉണ്ടാകും. ഇവര്‍ തയ്യാറാക്കുന്ന മാര്‍ക്ക് സിബിഎസ്ഇയുടെ മോഡറേഷന്‍ കമ്മിറ്റി പരിശോധിക്കും. മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് മോഡറേഷന്‍ കമ്മിറ്റി അന്തിമ തീരുമാനം എടുക്കുക. അന്തിമ ഫലത്തില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡിന് ശേഷം നടത്തുന്ന പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിരിക്കും. ഈ സ്‌കീം പ്രകാരം ഉള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ എസ്സന്‍ഷ്യല്‍ റിപ്പീറ്റ് അഥവാ കംപാര്‍ട്‌മെന്റ് കാറ്റഗറി ആയി കണക്കാക്കും


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..