പ്രിയങ്ക ടിബ്രെവാൾ (ഫയൽ ചിത്രം) | Photo: PTI
ഭബാനിപുര്‍: പശ്ചിമ ബംഗാളിലെ ഭബാനിപുര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ പ്രിയങ്ക ടിബര്‍വാള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യത. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. മുന്‍പ് ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും അവര്‍ ത്രിണമൂല്‍ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. 2014ല്‍ ബിജെപിയില്‍ ചേര്‍ന്ന പ്രിയങ്കയെ 2020ല്‍ യുവമോര്‍ച്ച ബംഗാള്‍ ഘടകത്തിന്റെ ഉപാധ്യക്ഷയായി നിയമിച്ചിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന നിയമമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ത്രിണമൂല്‍ സ്ഥാനാര്‍ഥിയോട് 58,257 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഗംഭീര വിജയം നേടിയിരുന്നുവെങ്കിലും നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് മമത തോല്‍ക്കുകയായിരുന്നു. സുവേന്ദുവിന്റെ തട്ടകത്തില്‍ മികച്ച മത്സരം കാഴ്ചവെച്ച മമത 1956 വോട്ടുകള്‍ക്കാണ് തോറ്റത്. ഇതോടെയാണ് അവര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യമുണ്ടായത്.
ബിജെപിക്കെതിരേ മത്സരിക്കുന്ന മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: BJP to field Priyanka Tabrewal against Mamta Banerjee in bypolls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..