അസാദുദ്ദീൻ ഒവൈസി | Photo: PTI
ന്യൂഡല്‍ഹി: എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ 'രാമന്റെ പിന്‍ഗാമി'യെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവും ലോക്സഭാ എംപിയുമായ ബ്രിജ്ഭൂഷന് ശരണ്‍ സിങ്. ഒവൈസി തന്റെ പഴയ സുഹൃത്താണെന്നും അദ്ദേഹം നേരത്തെ ക്ഷത്രിയനായിരുന്നുവെന്നും ബ്രിജ്ഭൂഷന് സിങ് അഭിപ്രായപ്പെട്ടു.
എഐഎംഐഎമ്മുമായി സഖ്യം രൂപീകരിക്കാത്തതിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനേയും ബ്രിജ്ഭൂഷന് വിമര്‍ശിച്ചു. അഖിലേഷും ഒവൈസിയും തമ്മില്‍ മുസ്ലീം സമുദായത്തിന്റെ നേതൃപദവി ഏറ്റെടുക്കാനുള്ള പരസ്പര മത്സരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗൂണ്ടയിലെ ബിജെപി സ്ഥാനാര്‍ഥിയും മകനുമായ പ്രതീക് ഭൂഷണ് സിങ്ങിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബ്രിജ്ഭൂഷന്റെ പ്രതികരണം.
അഖിലേഷ് യാദവിനെ ചതിയനെന്ന് വിളിച്ച ബ്രിജ്ഭൂഷന്, പിതാവ് മുലായം സിങ്ങിനേയും അമ്മാവന് ശിവപാല്‍ സിങ് യാദവിനേയും അഖിലേഷ് വഞ്ചിച്ചുവെന്നും ആരോപിച്ചു. ബിജെപിയില്‍ നിന്ന് എസ്പിയില് എത്തിയ സ്വാമി പ്രസാദ് മൗര്യയേയും അഖിലേഷ് വഞ്ചിച്ചുവെന്നും ബ്രിജ്ഭൂഷന് ആരോപിച്ചു. 20-30 സീറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് മൗര്യയെ അഖിലേഷ് എസ്പിയില് എത്തിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ എത്തിയപ്പോള്‍ ഒന്നും നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
content highlights: BJP MP calls Asaduddin Owaisi descendent of Lord Ram, says he was Kshatriya earlier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..