• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

തീവണ്ടി ഇടിച്ച് ആനകള്‍ ചെരിഞ്ഞു; എന്‍ജിന്‍ വനംവകുപ്പ് ജപ്തി ചെയ്തു

Oct 21, 2020, 09:06 PM IST
A A A
assam
X

Photo: ANI

ഗുവാഹത്തി: തീവണ്ടി ഇടിച്ച് ആനകള്‍ ചെരിഞ്ഞ സംഭവത്തില്‍ എന്‍ജിന്‍ ജപ്തി ചെയ്ത് അസം വനംവകുപ്പ്. കഴിഞ്ഞമാസമാണ് ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞത്.

റെയില്‍വേയുടെ ലുംദിങ് ഡിവിഷനു കീഴില്‍ സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. എന്‍ജിനില്‍ കുടുങ്ങിയ കുട്ടിയാനയെയും വലിച്ച് ഒന്നര കിലോമീറ്ററോളം തീവണ്ടി ഓടിയിരുന്നു. സംഭവത്തിനു പിന്നാലെ ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Assam Forest Department seizes a railway engine in Guwahati for killing two elephants last month, under provisions Wildlife Protection Act, 1972: PRO to Parimal Suklabaidya, State Environment and Forest Minister pic.twitter.com/RWQ0Bwgnx0

— ANI (@ANI) October 21, 2020

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പിന്റെ നടപടി. തിങ്കളാഴ്ച, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാന്‍ റെയില്‍വേ യാഡിലെത്തുകയും എന്‍ജിന്‍ ജപ്തി ചെയ്യുകയുമായിരുന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മൃഗമാണ് ആന. റിസര്‍വ് ഫോറസ്റ്റിലൂടെ 30 കിലോമീറ്റര്‍ വേഗതയ്ക്കുള്ളിലേ തീവണ്ടി ഓടിക്കാന്‍ പാടുള്ളൂ. എന്നാല്‍ റെയില്‍വേ നടത്തിയ അന്വേഷണത്തില്‍ വേഗത 60 കിലോമീറ്റര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്-രജീബ് ദാസ് കൂട്ടിച്ചേര്‍ത്തതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

കുറ്റകൃത്യം നടന്നതിനു ശേഷം തോക്ക് അല്ലെങ്കില്‍ കഠാരി പോലീസ് പിടിച്ചെടുക്കാറുണ്ട്. അതുപോലെ, എന്‍ജിന്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാലാണ് തങ്ങള്‍ അത് പിടിച്ചെടുത്തതെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍ജിന്‍ ജപ്തി ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെ അത് വിട്ടുകിട്ടിയതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശുഭാനന്‍ ചന്ദ പറഞ്ഞു.

content highlights: assam forest department seizes railway engine for killing elephants

PRINT
EMAIL
COMMENT
Next Story

കോണാട്ട് പ്ലെയ്സ്, ചെങ്കോട്ട, ഐ.ടി.ഒ: ഡല്‍ഹി നഗരം 'കീഴടക്കി' കര്‍ഷകര്‍

ന്യൂഡല്‍ഹി: രണ്ടുമാസം പിന്നിട്ട കര്‍ഷക പ്രക്ഷോഭം റിപ്പബ്ലിക് ദിനത്തില്‍ .. 

Read More
 

Related Articles

ഒരുലക്ഷം യാത്രക്കാർ പറയുന്നു, ഓടിക്കൂ പാസഞ്ചറുകൾ
Kerala |
Kerala |
അഞ്ച് പ്രതിദിന തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു
Kerala |
വഞ്ചിനാടും ഇന്റർസിറ്റിയും അടുത്തയാഴ്ച മുതൽ
Crime Beat |
കൊങ്കണ്‍ തീവണ്ടികളിലെ കവര്‍ച്ച: മലയാളി യുവാവ് കാര്‍വാറില്‍ പിടിയില്‍
 
  • Tags :
    • Train
More from this section
farmers rally
ട്രാക്ടറുമായി പാഞ്ഞടുത്തു, കൂടുതല്‍ പോലീസ്; ചെങ്കോട്ടയില്‍നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാന്‍ ശ്രമം
delhi
സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു; വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍,സ്ഥിരീകരിക്കാതെ പോലീസ്
farmers
യുദ്ധക്കളമായി ഡല്‍ഹി; ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍ | Live Updates
Farmers' rally
തലസ്ഥാന വീഥികളിലൂടെ ട്രാക്ടറോടിച്ച്‌ അമ്മമാര്‍; കൈകളില്‍ കുഞ്ഞുങ്ങളും ദേശീയ പതാകയും
ITBP
കൊടുംതണുപ്പിലും ജ്വലിച്ച് ദേശസ്നേഹം, ലഡാക്കില്‍ റിപ്പബ്ലിക് ആഘോഷിച്ച് സൈനികര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.