പിടിച്ചെടുത്ത് മയക്കുമരുന്നുകൾക്ക് മുകളിലൂടെ റോളർ ഓടിക്കുന്ന അസം മുഖ്യമന്ത്രി |ഫോട്ടോ:twitter.com|assampolice
ഗുവാഹാട്ടി: അധികാരമേറ്റത് മുതല്‍ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിച്ച് കയറ്റുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ശര്‍മ.
പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രണ്ടിടങ്ങളിലായി മയക്ക് മരുന്നുകള്‍ കൂട്ടിയിട്ട് കത്തിച്ച അസം മുഖ്യമന്ത്രി നാഗോണിലാണ് ബുള്‍ഡോസര്‍ ഓടിച്ച് മദ്യകുപ്പികളക്കം നശിപ്പിച്ചത്.
ഹിമന്ദ ബിശ്വ ശര്‍മ അധികാരമേറ്റ്, കഴിഞ്ഞ രണ്ട് മാസത്തിനിടെ അസമില്‍ പിടികൂടിയത് 173 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണ്. 900 ഓളം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1500 ഓളം പേര് അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്തുകാരേയും വില്പനക്കാരേയും നേരിടാന്‍ പോലീസിന് സമ്പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നതെന്നാണ് അസം മുഖ്യന്ത്രി പറഞ്ഞത്. സമൂഹത്തില്‍ മയക്കുമരുന്ന് ഇല്ലാതാക്കാന്‍ ഏതറ്റംവരേയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..