രക്ഷാപ്രവർത്തകൻറെ തോളിലേറിയ ബിജെപി എംഎൽഎ | Photo: ANI
ന്യൂഡല്‍ഹി: അസ്സമിലെ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബിജെപി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തില്‍. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്ക്കെതിരേയാണ് വിമർശനമുയരുന്നത്. പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രളയബാധിത പ്രദേശമായ ഹോജെയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഇദ്ദേഹം രക്ഷാപ്രവര്‍ത്തകന്റെ തോളിലേറിയത്. ഏതാനും ചുവടുകള്‍ മാത്രം ദൂരത്തുള്ള ബോട്ടിലേക്കായിരുന്നു യാത്ര. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സിബു മിശ്രയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നിരുത്തരവാദപരമായി പെരുമാറിയെന്നാണ് എംഎല്‍എയ്‌ക്കെതിരേ ഉയരുന്ന പ്രധാനവിമര്‍ശനം.
മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഹോജായ്. മഴയും മലവെള്ളപ്പാച്ചിലും മൂലം ഇവിടെ അകപ്പെട്ട ജനങ്ങളെ സൈന്യമെത്തിയാണ് രക്ഷപ്പെടുത്തിയത്.
അസ്സമിലെ 27 ജില്ലകളിലായി ആറര ലക്ഷത്തോളം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ഒമ്പത് പേര്‍ മരണപ്പെട്ടു. അരലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സംസ്ഥാനത്താകെ 248 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
Content Highlights: Assam BJP MLA Slammed For Piggyback Ride During Flood Review
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..