അതിർത്തിയിലെ ഇന്ത്യ-ചൈന സൈനികർ |ഫോട്ടോ:AP
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈനികരും തമ്മില്‍ പുതിയ ഏറ്റുമുട്ടലുണ്ടായെന്ന് അവകാശപ്പെട്ട ഒരു മാധ്യമ റിപ്പോര്‍ട്ടിനെ സൈന്യം തള്ളി. ഈ വാര്‍ത്ത കൃത്യതയില്ലാത്തതും തെറ്റായ വിവരങ്ങള്‍ നിറഞ്ഞതുമാണെന്ന് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു.
ചൈനയുമായുള്ള കാരാറുകള്‍ തകര്‍ന്നുവെന്ന് പരാമര്‍ശിച്ച ലേഖനം തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
'ഒരു സത്യത്തേയും അടിസ്ഥാനമാക്കിയുള്ളതല്ല ഈ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ സൈന്യത്തെ പിന്‍വലിക്കല്‍ കരാറിനും ശേഷം ഈ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇരുപക്ഷവും ശ്രമിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ പോലെ ഗാല്‍വാനിലോ മറ്റേതെങ്കിലും പ്രദേശത്തോ ഏറ്റുമുട്ടലുകളൊന്നും ഉണ്ടായിട്ടില്ല' സൈന്യത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ പുരോമിക്കുന്നുണ്ട്. അതത് മേഖലകളില്‍ കര്‍ശന നിരീക്ഷണം തുടരുന്നുണ്ടെന്നും സൈന്യം വ്യക്തമാക്കി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..