പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി : 5000 കോടി രൂപയുടെ അടിയന്തര വാങ്ങലടക്കം പുതിയ ആയുധങ്ങള്‍ക്കും മറ്റ് ആവശ്യങ്ങൾക്കുമായി 18000 രൂപ പോയവർഷം മുതൽമുടക്കി ഇന്ത്യന്‍ സൈന്യം. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെയും നിയന്ത്രണ രേഖയില്‍ പാകിസ്താനുമായുള്ള പിരിമുറുക്കത്തിന്റെയും പശ്ചാത്തലത്തിലാണ് 18000 കോടി രൂപ ഇന്ത്യന്‍ സൈന്യം ചിലവഴിച്ചത്. അയ്യായിരം കോടി രൂപയുടെ സാമഗ്രികള്‍ അടിയന്തര വ്യവസ്ഥകള്‍ പ്രകാരം വാങ്ങിയതാണെന്ന് കരസേന മേധാവി ജനറല്‍ എം എം നരവാനെ പറഞ്ഞു. കരസേന ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"38 കരാറുകളിലായി അടിയന്തര സ്‌കീം ഉപയോഗപ്പെടുത്തിയാണ് 5000 കോടിയുടെ ആയുധങ്ങളും മറ്റ് വസ്തുക്കളും ഉള്‍പ്പെടുന്ന സാമഗ്രികള്‍ വാങ്ങിയത്. ഇതുകൂടാതെ 13,000 കോടി രൂപ കരാറിന്റെ അന്തിമ തീരുമാനവുമെടുത്തു, ''ജനറല്‍ നരവാനെ പറഞ്ഞു.
കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാന്‍ സൈനികര്‍ക്ക് വേണ്ടിയുള്ള സാമഗ്രികള്‍ മാത്രമല്ല പകരം കുടുംബങ്ങളുടെ ക്ഷേമം ഉദ്ദേശിച്ചുള്ള കാര്യങ്ങളും ഇതിലുള്‍പ്പെടും.
ലഡാക്കില്‍ 'ഓപ്പറേഷന്‍ സ്‌നോ ലെപ്പേര്‍ഡ്' എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപിച്ചു. ഉദാരവത്ക്കരിക്കപ്പെട്ട കുടുംബ പെന്‍ഷനുകള്‍, യുദ്ധത്തില്‍ കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ സൈനികരുടെ കുടുംബങ്ങള്‍ക്കുള്ള പ്രത്യേക അലവന്‍സുകള്‍ എന്നിവ ഉറപ്പുവരുത്താനായെന്നും കരസേനാ മേധാവി പറഞ്ഞു
2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തണുത്ത കാലാവസ്ഥയില്‍പ്പോലും വന്‍തോതില്‍ സൈനികരെ വിന്യസിക്കേണ്ടി വന്നത് കണക്കിലെടുത്താണ് സൈനികര്‍ക്ക് വസ്ത്രങ്ങള്‍, ഷെല്‍ട്ടറുകള്‍, കൂടാരങ്ങള്‍, മറ്റ് സൈനിക വിന്യാസവുമായി ബന്ധപ്പെട്ടവ എന്നിവ വാങ്ങി സംഭരിക്കുന്നത്. ശൈത്യകാലത്തെ അതിജീവിക്കുന്ന പ്രത്യേകതരം തുണിത്തരങ്ങള്‍ അമേരിക്കയില്‍ നിന്നാണ് വരുത്തുന്നത്.
ലൈറ്റ് മെഷീന്‍ ഗണ്‍, പ്രത്യേക വാഹനങ്ങള്‍, സൈനികര്‍ക്കുള്ള സുരക്ഷാ കവചങ്ങള്‍ തുടങ്ങിവയാണ് കരാറുകളിലുള്‍പ്പെട്ടിട്ടുള്ളത്. പുതിയ ആശയവിനിമയ ഉപകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാവിയില്‍ 32,000 കോടി രൂപയുടെ 29 ആധുനികവത്കരണ പദ്ധതികള്‍ സൈന്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
content highlights: Army purchases emergency materials worth Rs 5,000 crore


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..