അരവിന്ദ് കെജ്‌രിവാൾ | Photo: Mathrubhumi
ന്യൂഡല്‍ഹി: അടുത്ത ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ടാങ്കറുകളുടെ ദൗര്‍ലഭ്യമുണ്ടെന്നും ബാങ്കോക്കില്‍ നിന്ന് 18 ഓക്‌സിജന്‍ ടാങ്കറുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. 21 റെഡി ടു യൂസ് ഓക്‌സിജന്‍ പ്ലാന്റുകള്‍ ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കും. അടുത്ത ഒരുമാസത്തിനുളളില്‍ 36 പ്ലാന്റുകള്‍ ഡല്‍ഹി സര്‍ക്കാറും നിര്‍മിക്കുന്നുണ്ട്. ഇതില്‍ 21 പ്ലാന്റുകളാണ് ഫ്രാന്‍സില്‍ നിന്ന് വരുന്നത്. 15 എണ്ണം തദ്ദേശീയമായി നിര്‍മിക്കുന്നതാണ്.
ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനായെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമത്തിന് നിലവില്‍ പരിഹാരമുണ്ടായിട്ടുണ്ടെന്നും രോഗികളെ വീണ്ടും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു തുടങ്ങിയതായും ഡല്‍ഹിയിലെ ആശുപത്രി വൃത്തങ്ങളും അറിയിച്ചു.70 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ വഹിച്ചുകൊണ്ടുളള ഓക്‌സിജന്‍ എക്‌സ്പ്രസ് ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇത് വിവിധ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യും.
Content Highlights:44 oxygen plants will be installed in Delhi says Aravind Kejriwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..