സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർകോട് നടത്തിയ കളക്ടറേറ്റ് ഉപരോധത്തിന് തുടക്കം കുറിച്ച് ദുരിതബാധിതരായ കുട്ടികളുടെ അമ്മമാർ പന്തം കത്തിച്ചപ്പോൾ. 2021ലെടുത്ത ചിത്രം
ന്യൂഡല്‍ഹി: ഇതുവരെ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാത്ത 3417 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു. നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ആരോഗ്യ, റവന്യൂ വകുപ്പ് കണ്ടെത്തിയവര്‍ക്കാണ് അഞ്ച് ലക്ഷം വീതം കൈമാറുന്നത്. ഇതിനായി 200 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പും ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് കൈമാറി.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീം കോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് എട്ട് ഇരകള്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നേരത്തെ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്തവര്‍ക്ക് അത് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായി ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്. നഷ്ടപരിഹാര വിതരണം ചര്‍ച്ചചെയ്യുന്നതിന് മാര്‍ച്ച് 16-ന് ഉന്നതതല യോഗം ചേര്‍ന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.
സുപ്രീം കോടതിയെ സമീപിച്ച ഇരകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതിന്റെ വിശദശാംശങ്ങള്‍ നാല് ആഴ്ചയ്ക്കകം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപവീതം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടിത്. എന്നാല്‍ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകള്‍ 2019-ല്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെയും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്ഡോസല്ഫാന് ഇരകള്‍ക്കായി പ്രത്യേക ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യം അടുത്ത തവണ ഹര്‍ജിയില്‍ വാദംകേള്‍ക്കുമ്പോള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഹര്‍ജി പരിഗണിച്ചത്. ചീഫ് സെക്രട്ടറിക്കുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കറും ഇരകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് പി.എന്‍. രവീന്ദ്രന്, അഭിഭാഷകന് പി. എസ്. സുധീർ എന്നിവരും ഹാജരായി.
Content Highlights: endosulfan victims to get compensation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..